മൈസൂരു േകാടതിവളപ്പിലെ സ്ഫോടനം:  മൂന്നുപേർക്ക് കുറ്റപത്രം

ബംഗളൂരു: മൈസൂരുകോടതിവളപ്പിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേർക്കെതിരെ എൻ.െഎ.എ കുറ്റപത്രം സമർപ്പിച്ചു. ബേസ് മൂവ്മെൻറിെൻറ പേരിൽ നടത്തിയ സ്ഫോടനത്തിലെ പ്രതികളായ നൈനാർ അബ്ബാസലി, എം. ഷംസൂൺ കരീം രാജ, എസ്. ദാവൂദ് സുലൈമാൻ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. 

ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വൻ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതികൾ മൈസൂരുകോടതിവളപ്പിൽ 2016 ആഗസ്റ്റ് ഒന്നിന് സ്ഫോടനം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

 ആഗോളതലത്തിൽ അൽഖാഇദയുടെ പ്രവർത്തനലക്ഷ്യങ്ങളാണ് ബേസ് മൂവ്മെൻറ് രൂപവത്കരിച്ചതിലൂടെ അബ്ബാസലിയും ലക്ഷ്യമിട്ടത്. ദേശവിരുദ്ധപ്രവർത്തനങ്ങൾക്ക് മറ്റു നാലുപേരെയും സംഘത്തിൽ ചേർക്കുകയായിരുന്നു. പ്രതികൾ വിവിധ ജയിലുകളിലേക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും ഫ്രഞ്ച് കോൺസുലേറ്റിലേക്കും ഭീഷണിക്കത്തുകൾ അയച്ചിരുന്നു. 

ദക്ഷിണേന്ത്യയിലെ അഞ്ച് കോടതിവളപ്പുകളിൽ സ്ഫോടനം നടത്താൻ സ്ഫോടകവസ്തുക്കൾ എത്തിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. മൈസൂരുകോടതിവളപ്പിലെ ശൗചാലയത്തിലുണ്ടായ സ്ഫോടനത്തെതുടർന്ന് അഞ്ചുപേരെ എൻ.െഎ.എ അറസ്റ്റ് ചെയ്തിരുന്നു. 

2016 ഏപ്രിൽ ഏഴിന് ആന്ധ്രയിലെ ചിറ്റൂർകോടതിവളപ്പിൽനടന്ന സ്ഫോടനം, ജൂൺ 16ന് കേരളത്തിലെ കൊല്ലംകോടതിവളപ്പിൽ നടന്ന സ്ഫോടനം, സെപ്റ്റംബർ 12ന് ആന്ധ്രയിലെ നെല്ലൂർകോടതിവളപ്പിൽ നടന്ന സ്ഫോടനം, നവംബർ ഒന്നിന് കേരളത്തിലെ മലപ്പുറം കോടതിവളപ്പിൽനടന്ന സ്ഫോടനം എന്നിവക്കുപിന്നിൽ ഇൗ പ്രതികളാണെന്ന് എൻ.െഎ.എ ചൂണ്ടിക്കാട്ടി.

Tags:    
News Summary - mysooru court blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.