ബംഗളൂരു: ജന്മംകൊണ്ട് ഇറ്റലിക്കാരിയാണെങ്കിലും മറ്റു പലരേക്കാളും മികച്ച ഇന്ത്യക്കാരിയായാണ് അമ്മ സോണിയ ഗാന്ധി രാജ്യത്ത് ജീവിക്കുന്നതെന്ന് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി. ‘‘തെൻറ മാതാവ് ഇറ്റലിക്കാരിയാണ്. ജീവിതത്തിെൻറ ഏറിയ പങ്കും ഇന്ത്യയിലാണ് ജീവിച്ചത്. രാജ്യത്തിനുവേണ്ടി അവർ ഒരുപാട് ത്യാഗങ്ങളും സഹനങ്ങളും സഹിച്ചിട്ടുണ്ട്’’ -രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സോണിയയുടെ ഇറ്റാലിയൻ പൈതൃകത്തെ വിമർശിച്ചതു സംബന്ധിച്ച മാധ്യമപ്രവർത്തകെൻറ ചോദ്യത്തിനു മറുപടി പറയുന്നതിനിടെയാണ് രാഹുൽ വികാരഭരിതനായത്.
കഴിഞ്ഞദിവസം വിജയപുരയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി സോണിയയുടെ ഇറ്റാലിയൻ പൈതൃകത്തെ വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തെ വേദിയിലിരുത്തി മോദിക്കെതിരെ രാഹുൽ ആഞ്ഞടിച്ചു. തെൻറ പ്രധാനമന്ത്രി മോഹത്തെ മോദി വിമർശിക്കുന്നത് ശ്രദ്ധതിരിക്കാനാണ്.
ഈ തെരഞ്ഞെടുപ്പ് തന്നെ സംബന്ധിച്ചല്ല. മോദിയെ നേരിടാൻ താൻ ഇപ്പോൾ പഠിച്ചിട്ടുണ്ട്. പ്രതികരിക്കാനില്ലാത്തപ്പോൾ അദ്ദേഹം ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങൾ നടത്തും. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹിന്ദു എന്ന വാക്ക് ബി.ജെ.പി മനസ്സിലാക്കിയതായി എനിക്ക് തോന്നുന്നില്ലെന്നും രാഹുൽ പ്രതികരിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി അധ്യക്ഷൻ ജി. പരമേശ്വര, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, മല്ലികാർജുൻ ഖാർഗെ, മന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.