ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യം മുറുകി വളർച്ച ഒറ്റവർഷംകൊണ്ട് രണ്ടു ശതമാനത്തോളം ഇ ടിഞ്ഞ് അഞ്ചു ശതമാനമാകുമെന്ന കണക്കുകൾക്കിടയിൽ ധനമന്ത്രി നിർമല സീതാരാമനെ പിന ്തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി കളത്തിൽ. വ്യവസായ പ്രമുഖർ, സാമ്പത്തിക വിദഗ്ധർ, ന ിതി ആയോഗ് ആസൂത്രകർ തുടങ്ങിയവരുമായി കഴിഞ്ഞ ദിവസങ്ങളിൽ മോദി മാരത്തൺ ചർച്ചകള ാണ് നടത്തിയത്. പുതിയ ബജറ്റിനുകൂടി മുഖം നൽകുന്ന ഇത്തരം ചർച്ചകളിൽ ധനമന്ത്രി ഔട്ട ്.
കേന്ദ്ര സർക്കാറിെൻറ ആസൂത്രണ വിഭാഗമായ നിതി ആയോഗിെൻറ ആസ്ഥാനത്ത് പ്രധാനമന ്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സർക്കാറിെൻറ വിവിധ വിഭാഗങ്ങളെ പ്രതിനിധാ നം ചെയ്യുന്ന പ്രമുഖർ എല്ലാവരുംതന്നെ ഉണ്ടായിരുന്നു. എന്നാൽ, ധനമന്ത്രിയുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ബി.ജെ.പി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരിൽനിന്ന് ബജറ്റ് സംബന്ധിച്ച നിർദേശങ്ങൾ മന്ത്രി ശേഖരിക്കുകയായിരുന്നുവെന്നാണ് അസാന്നിധ്യത്തെക്കുറിച്ച വിശദീകരണം.
സർക്കാറിെൻറ സുപ്രധാന യോഗത്തിനിടയിൽ ഇത്തരമൊരു പാർട്ടി പരിപാടിക്കല്ല ബജറ്റ് അവതരിപ്പിക്കേണ്ട ധനമന്ത്രി മുൻഗണന നൽകുക. യോഗത്തിൽ പ്രധാനമന്ത്രിക്കു പുറമെ പങ്കെടുത്ത പ്രമുഖരുടെ നിര പരിശോധിച്ചാൽ ധനമന്ത്രിയുടെ സാന്നിധ്യം അനിവാര്യമാണെന്ന് വ്യക്തം.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പീയുഷ് ഗോയൽ, നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം വിവേക് ഒബ്റോയ് തുടങ്ങിയവർ സർക്കാറിനെ പ്രതിനിധാനം ചെയ്തു. മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ശങ്കർ ആചാര്യ, പ്രമുഖ സാമ്പത്തിക വിദഗ്ധ ഇള പട്നായിക്, മേക് മൈ ട്രിപ്, ഡാബർ ഇന്ത്യ, ആതർ എനർജി, ബന്ധൻ ബാങ്ക് തുടങ്ങി വിവിധ സ്ഥാപന മേധാവിമാർ എന്നിവരാണ് മറ്റുള്ളവർ.
മാന്ദ്യം നേരിടുന്നതിൽ ധനമന്ത്രി നിർമല സീതാരാമെൻറ ഇടപെടലുകൾ പാളുന്നുവെന്ന് നേരത്തേതന്നെ വിമർശനമുണ്ട്. സർക്കാറിെൻറ മുഖം രക്ഷിക്കുന്നതിലും ഈ പാളിച്ചയുണ്ടെന്ന കാഴ്ചപ്പാടുകൾകൂടി സജീവ ചർച്ചയായതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് സജീവമായത്. ബജറ്റ് തയാറാക്കുന്നതിനു മുമ്പ് ഇത്തരം ചർച്ചകൾ പതിവാണ്.
അരുൺ ജെയ്റ്റ്ലി ധനമന്ത്രിയായിരിക്കേ ഇത്തരം യോഗങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു. ഇക്കുറി മാന്ദ്യമെന്ന വൈതരണിയിലാണ് സർക്കാറിെൻറ ഊന്നൽ. 11 വർഷത്തിനിടയിൽ കാണാത്ത വിധം വളർച്ചനിരക്ക് 6.8ൽനിന്ന് ഒറ്റയടിക്ക് അഞ്ചു ശതമാനത്തിലേക്ക് ഇടിയുമെന്നാണ് സർക്കാറിെൻറ സ്ഥിതിവിവര വിഭാഗം വിലയിരുത്തുന്നത്.
ഇന്ത്യയുടെ സാമ്പത്തികാടിത്തറ ശക്തമാണെന്നും തിരിച്ചുവരവിനുള്ള ശേഷി അതിനുണ്ടെന്നും നിതി ആയോഗിൽ രണ്ടു മണിക്കൂർ നീണ്ട യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സമ്പദ്വ്യവസ്ഥ നേരെയാക്കാനുള്ള 12 ചർച്ചാ യോഗങ്ങളാണ് പ്രധാനമന്ത്രി നടത്തിയത്.
ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. പാർലമെൻറിെൻറ ആദ്യപാദ ബജറ്റ് സമ്മേളനം ഈ മാസം 31ന് ആരംഭിച്ച് ഫെബ്രുവരി 11 വരെ തുടരും.
അടുത്ത ബജറ്റ് യോഗത്തിൽ ധനമന്ത്രിയെ വിളിക്കണം –കോൺഗ്രസ്
ന്യൂഡൽഹി: ബജറ്റ് തയാറാക്കുന്നതിനു മുന്നോടിയായി നടത്തുന്ന സമ്മേളനങ്ങളിൽ അടുത്ത തവണ ധനമന്ത്രി നിർമല സീതാരാമനെയും വിളിക്കണമെന്ന് കോൺഗ്രസ്.
ഒരു വനിതാ മന്ത്രിയുടെ ജോലി എത്ര പുരുഷന്മാർ ചേർന്നാണ് നിർവഹിക്കുന്നത് -ട്വിറ്റർ കുറിപ്പുകളിലാണ് കോൺഗ്രസിെൻറ ഇൗ പരിഹാസം. ബജറ്റിനു മുന്നോടിയായി നിതി ആയോഗിൽ വ്യാഴാഴ്ച നടന്ന യോഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പങ്കെടുത്തിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ട്വിറ്റർ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.