മനാമ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന ബഹ്റൈൻ സന്ദർശനം പ്രമാണിച്ച് ബഹ് റൈൻ ഗവൺമെൻറ് 250 ഇന്ത്യൻ തടവുകാരെ വിട്ടയക്കും. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഒാഫീസ് ട്വിറ്ററിലൂടെ പങ്കുവെച്ചതാണ് ഇക്കാര്യം. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ തടവുകാർ ബഹ്റൈനിലുണ്ട്. അതേസമയം ഇന്ത്യയും ബഹ്റൈനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിെൻറ ഭാഗമായി പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലോ പ്രസിദ്ധീകരണത്തിന് നൽകിയ ഉടമ്പടികളെക്കുറിച്ചുള്ള അറിയിപ്പിലോ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.
അതേസമയം നരേന്ദ്ര മോദിക്ക് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ രാജ്യത്തെ പരമോന്നത പുരസ്കാരമായ കിങ് ‘ഹമദ് ഓർഡർ ഓഫ് ദി റിനൈസൻസ്’ നൽകി ആദരിച്ചു. ദ്വിദിന സന്ദർശനത്തിന് എത്തിച്ചേർന്ന നരേന്ദ്ര മോദിയോടുള്ള ബഹുമാനാർഥമാണ് പുരസ്കാരം നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും നൂറ്റാണ്ടുകളായുള്ള അതിെൻറ ആഴവും ഇന്ത്യൻ പ്രധാനമന്ത്രിയും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായി.
നിക്ഷേപരംഗം, സാമ്പത്തികം, വ്യാപാരം, ആരോഗ്യം, ശാസ്ത്രം, സാേങ്കതികവിദ്യ, ഉൗർജം തുടങ്ങിയ മേഖലകളിൽ പരസ്പരം യോജിച്ച് പ്രവർത്തിക്കാൻ ഇരുവരും ആഹ്വാനം ചെയ്തു. കാലങ്ങളായി രണ്ടു രാജ്യങ്ങളും തമ്മിൽ നടത്തിക്കൊണ്ടിരിക്കുന്ന സാംസ്കാരിക കൈമാറ്റത്തെക്കുറിച്ച് ഹമദ് രാജാവ് വിശദമാക്കി. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ മികച്ച പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ബഹിരാകാശ മേഖലയെ സമാധാനത്തിെൻറ കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്തു. ആദരവിനും സ്വീകരണത്തിനും നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്പരമുള്ള ബന്ധം കൂടുതൽ ശക്തമാക്കി മുന്നോട്ടുപോകാനുള്ള ഇന്ത്യയുടെ നിലപാടും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.