ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ജാദവ്പുർ സർവകലാശാലയിൽ വിദ്യാർഥിയുടെ കഴുത്തിന് പി ടിച്ച ചിത്രം മുൻപേജിൽ പ്രസിദ്ധീകരിച്ചതിന് ‘ടെലിഗ്രാഫി’െൻറ മലയാളി എഡിറ്റർ രാജ ഗോപാലിന് കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോയുടെ തെറിയും ഭീഷണിയും. ത ന്നെക്കുറിച്ച് വാർത്ത നൽകിയതിന് ക്ഷമാപണം നടത്തണമെന്ന കേന്ദ്രമന്ത്രിയുടെ ആവശ്യ ം തള്ളിക്കളഞ്ഞ മലയാളി പത്രാധിപർ, ബാബുൽ സുപ്രിയോ വിളിച്ച തെറിയും ഭീഷണിയും മറ്റൊരു വാർത്തയാക്കി.
‘താൻ കൈമുട്ടുകൊണ്ടിടിച്ചുവെന്ന തെറ്റായ വാർത്ത ടെലിഗ്രാഫ് പത്രം നൽകിയെന്നും അതിന് ക്ഷമാപണം നടത്തിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും’ ബാബുൽ സുപ്രിയോ ട്വീറ്റ് ചെയ്തിരുന്നുവെന്ന് രാജഗോപാൽ ‘മാധ്യമ’ത്തോടു പറഞ്ഞു. സുപ്രിയോ വിദ്യാർഥിയുടെ കഴുത്തിന് പിടിക്കുന്ന ചിത്രം കൊടുത്ത പത്രം അത്തരത്തിലൊരു വാർത്ത കൊടുത്തിരുന്നില്ല. ഇൗ ട്വീറ്റിന് പിറകെയാണ് പത്രാധിപരെ നേരിട്ടു വിളിച്ചത്. ക്ഷമാപണം താങ്കൾ നടത്തണമെന്ന് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടപ്പോൾ എന്തിനാണ് മാപ്പു പറേയണ്ടത് എന്ന് തിരിച്ചുചോദിച്ചു. കൈമുട്ടുകൊണ്ടിടിച്ചുവെന്ന വാർത്തയെന്ന് സുപ്രിയോ മറുപടി പറഞ്ഞപ്പോൾ അത്തരമൊരു വാർത്ത തങ്ങൾ നൽകിയിട്ടില്ലെന്ന് പറഞ്ഞു.
തങ്ങൾ തെറ്റായ വാർത്ത നൽകിയിട്ടില്ലെന്നും അതിനാൽ ക്ഷമാപണം നടത്തില്ലെന്നും തീർത്തു പറഞ്ഞപ്പോൾ താൻ ഷർട്ടിന് പിടിച്ചുവെന്ന വാർത്ത നൽകിയെന്നായി കേന്ദ്ര മന്ത്രി. അങ്ങനെയും വാർത്ത നൽകിയിട്ടില്ലെന്നും ഷർട്ടിന് പിടിക്കുന്ന ചിത്രം നൽകുകയാണ് ചെയ്തതെന്നും തിരിച്ചുപറഞ്ഞു. അപ്പോഴാണ് താൻ കേന്ദ്രമന്ത്രിയാണെന്ന് ഒാർക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. കേന്ദ്രമന്ത്രിയാണെന്നത് വിഷയമല്ലെന്നും ഇൗ രാജ്യത്തെ പൗരനാണ് താനുമെന്നും പറഞ്ഞേപ്പാൾ തെറി പറഞ്ഞുവെന്ന് രാജഗോപാൽ പറഞ്ഞു.
അധികാരമുള്ളവൻ ഇങ്ങനെ വിളിച്ച് തങ്ങളുടെ അധികാര സ്ഥാനത്തെ ഒാർമിപ്പിക്കുന്നത് സ്വാധീനിക്കാനാണ്. അതിന് വഴങ്ങാനാവില്ല. പത്രത്തെക്കുറിച്ച് വല്ല ആക്ഷേപവുമുണ്ടെങ്കിൽ അതിന് അവരുടെ ഭാഗം നൽകുകയോ അല്ലെങ്കിൽ നിയമ നടപടി എടുക്കുകയോ ആണ് വേണ്ടതെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.