കാസർകോട്: പൊലീസ് വെടിവെപ്പിൽ രണ്ടുപേർ മരിച്ച മംഗളൂരു പൗരത്വഭേദഗതി നിയമ പ്ര തിഷേധത്തിൽ പെങ്കടുത്തവരെന്ന് ആരോപിച്ച് നോട്ടീസ് ലഭിച്ച മലയാളികൾ ആരും സ്റ ്റേഷനിൽ ഹാജരാവില്ല. 1800ഒാളം മലയാളികൾക്ക് നോട്ടീസ് അയച്ച മംഗളൂരു പൊലീസ് നടപടി ക്കെതിരെ ഉയർന്ന പ്രതിഷേധത്തിെൻറ പശ്ചാത്തലത്തിലാണിത്. എല്ലാവരും വിശദീകരണക്കത ്ത് അയക്കും. കേരളത്തിലെ എം.പി, എം.എൽ.എമാരുൾെപ്പടെയുള്ളവർ മംഗളൂരു സിറ്റി പൊലീസ് കമീഷണറുമായി ബന്ധപ്പെട്ട് നടപടി റദ്ദാക്കാൻ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന്, നോട്ടീസ് ലഭിച്ചവർ വിശദീകരണം നൽകിയാൽ മതിയെന്ന് എം.എൽ.എമാരായ എം.സി കമറുദ്ദീനും എൻ.എ. നെല്ലിക്കുത്തിനും കമീഷണർ പി. ഹർഷ ഉറപ്പുനൽകിയിരുന്നു.
നോട്ടീസ് ലഭിച്ചവർ ഏറെയും മംഗളൂരു സന്ദർശകർ മാത്രമായിരുന്നു. ബന്ധുക്കളുടെ അടുത്ത് പോയവർ, ബന്ദറിൽ മത്സ്യം വാങ്ങാൻ പോയ വ്യാപാരികൾ, ബന്ദറിനു സമീപം മീൻപിടിച്ച മലയാളികൾ, ആശുപത്രിയിൽ കഴിഞ്ഞവർ, വിദ്യാർഥികൾ എന്നിങ്ങനെ പരിസരത്തെ അഞ്ച് മൊബൈൽ ടവറുകൾക്ക് കീഴിലൂടെ വെടിവെപ്പ് നടന്ന ഡിസംബർ 19ന് പോയ രണ്ടായിരത്തോളം മലയാളികൾക്കാണ് നോട്ടീസ് അയച്ചത്. നടപടി അവസാനിപ്പിച്ചില്ലെങ്കിൽ മംഗളൂരു മാർച്ച് ഉൾെപ്പടെ നടത്താനുള്ള നീക്കത്തെതുടർന്നാണ് പൊലീസ് അയഞ്ഞത്.
വിശദീകരണം പൊലീസ് പരിശോധിച്ച് സി.െഎ.ഡിക്ക് കൈമാറും. സി.െഎ.ഡിക്ക് സംശയം തോന്നുന്നവരെ വിളിപ്പിച്ച് ചോദ്യംചെയ്യും. വെടിവെപ്പിലും സംഘർഷത്തിലും പൊലീസുകാരെ വധിക്കാൻ ശ്രമിച്ചെന്ന പേരിൽ 307ാം വകുപ്പ് പ്രകാരം ബന്ദർ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികളെ കണ്ടെത്താനായിട്ടില്ല. പ്രതികളെ കണ്ടെത്താനെന്ന പേരിലാണ് നോട്ടീസ് അയച്ചത്. കലാപത്തിനുപിന്നിൽ മലയാളികളാണ് എന്ന് സിറ്റി പൊലീസും കർണാടക സർക്കാറും തുടക്കത്തിലേ പ്രഖ്യാപിച്ചിരുന്നു.
ഇത് സാധൂകരിക്കാനാണ് പൊലീസുകാരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മലയാളികളെ പ്രതിചേർക്കാൻ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.