ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെയുണ ്ടായ പൊലീസ് വെടിവെപ്പിൽ രണ്ടുേപർ കൊല്ലപ്പെട്ട സംഭവത്തിൽ കർണാടക സി.ഐ.ഡി (ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ്) സംഘം അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച സി.ഐ.ഡി എസ്.പി രാഹൂൽ ഷഹപൂരിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മംഗളൂരുവിലെത്തി അന്വേഷണം ആരംഭിച്ചത്. മൂന്നു മാസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഇതോടൊപ്പം ഉഡുപ്പി ഡെപ്യൂട്ടി കമീഷനർ ജി. ജഗദീശയുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
അതിനിടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 19ന് നടന്ന പ്രതിഷേധത്തിൽ അക്രമം അഴിച്ചുവിട്ടവരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം.
പ്രതിഷേധക്കാർക്കുനേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ടുപേരെ ഉൾപ്പെടെ പ്രതിചേർത്തുകൊണ്ട് കലാപമുണ്ടാക്കിയെന്നു കാണിച്ച് നേരത്തേ പൊലീസ് കേസെടുത്തിരുന്നു.
മംഗളൂരുവിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് 24 കേസുകളാണ് ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷൻ ആക്രമിച്ചവരെയാണ് അറസ്റ്റ് ചെയ്തതെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ പി.എസ്. ഹർഷ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ കണ്ടെത്തിയിട്ടുണ്ടെന്നും അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.