മണ്ണിടിച്ചിൽ: നാഗ്പുർ-മുംബൈ തുരന്തൊ എക്സ്പ്രസ് പാളംതെറ്റി

നാഗ്പുർ^മുംബൈ തുരന്തൊ എക്സ്പ്രസ് പാളംതെറ്റി

മുംബൈ: നാഗ്പുരിൽനിന്ന് മുംബൈയിലേക്ക് വരുകയായിരുന്ന നാഗ്പുർ^മുംബൈ തുരന്തൊ എക്സ്പ്രസ് പാളം തെറ്റി. ചൊവ്വാഴ്ച പുലർച്ചെ 6.30 ന് ആസൻഗാവ്-വാസിന്ത് റെയിൽവേ സ്േറ്റഷനുകൾക്കിടയിലാണ് അപകടം. എൻജിനും ഒമ്പതു കോച്ചുകളും പാളംതെറ്റി. കനത്ത മഴയെ തുടർന്ന് പരിസരത്ത് മണ്ണിടിച്ചിലുണ്ടായതാണ് അപകട കാരണമെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു. വെള്ളച്ചാട്ടമുള്ള പ്രദേശത്തായിരുന്നു മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ പാളം ഇളകിപ്പോയി. 

അഞ്ചുപേർക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റതൊഴിച്ചാൽ ആളപായമോ ഗുരുതര പരിക്കുകളോ ഇല്ല. മണ്ണിടിച്ചിൽ ശ്രദ്ധയിൽപ്പെട്ടയുടൻ ലോകോ പൈലറ്റ് ബ്രേക്കിട്ടതിനാൽ വലിയ ദുരന്തം ഒഴിവായതായി റെയിൽവേ അധികൃതർ പറഞ്ഞു. ആസൻഗാവ് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിലായിരുന്നു അപകടമെന്ന് യാത്രക്കാർ പറഞ്ഞു. അധികപേരും ഉറക്കത്തിലായിരുന്നു. വലിയ കുലുക്കവും ശബ്ദവും കേട്ട് എഴുന്നേൽക്കുേമ്പാഴേക്കും നിലത്ത് വീണതായി എ-2 കമ്പാർട്ട്മെൻറിലെ യാത്രക്കാരനായ പത്രപ്രവർത്തകൻ ജസ്റ്റിൻ റാവു പറഞ്ഞു. യാത്രക്കാരുടെ നിലവിളിയായിരുന്നു പിന്നെ. പരസ്പര സഹായത്തോടെയും മറ്റും ആളുകൾ ബോഗികളിൽനിന്ന് പുറത്തുകടന്നു. ബാത്ത് റൂമിലും മറ്റും കുടുങ്ങിയവരെ രക്ഷാപ്രവർത്തകരെത്തിയാണ് പുറത്തിറക്കിയത് -ജസ്റ്റിൻ പറഞ്ഞു. 

അപകടത്തെ തുടർന്ന് ആസൻഗാവ് വഴി നാഗ്പുർ, കൊലാപുർ, നാസിക്, ഡൽഹി ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളിൽ ചിലത് വഴിതിരിച്ചുവിടുകയും ഗോദാവരി എക്സ്പ്രസ് അടക്കം ചിലത് റദ്ദാക്കുകയും ചെയ്തു. തിങ്കളാഴ്ച എറണാകുളത്തുനിന്ന് ഡൽഹി നിസാമുദ്ദീനിലേക്ക് പുറപ്പെട്ട മംഗള എക്സ്പ്രസ് കല്യാണിൽനിന്ന് ബുസാവലിലേക്ക് വഴിതിരിച്ചുവിട്ടു. നിസാമുദ്ദീനിൽനിന്ന് തിങ്കളാഴ്ച പുറപ്പെട്ട മംഗള നാസികിൽനിന്ന് വഴിതിരിച്ച് വിട്ടു. 15 ദിവസത്തിനിടെ രാജ്യത്തുണ്ടായ നാലാമത്തെ റെയിൽവേ അപകടമാണിത്. 23 പേരുടെ ജീവനപഹരിച്ച കലിംഗ-ഉത്കൽ എക്സ്പ്രസ്, 70 ഒാളം പേർക്ക് പരിക്കേറ്റ കെയ്ഫിയത് എക്സ്പ്രസ്, മുംബൈ സബർബൻ ട്രെയിൻ തുടങ്ങിയവയായിരുന്നു മറ്റ് അപകടങ്ങൾ.

 

 

 

Tags:    
News Summary - Maharashtra: 5 coaches & engine of Nagpur Mumbai Duronto Express derailed near Titwala, some injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.