ആറ്റോമിക് ധാതുക്കളും സ്വകാര്യമേഖലക്ക് തീറെഴുതി കേന്ദ്രസർക്കാർ; ഖനനാനുമതി ബിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാസാക്കി

ന്യൂഡൽഹി: ആറ്റോമിക് ധാതുക്കളുടെ ഖനനം സ്വകാര്യമേഖലക്ക് തീറെഴുതാനുള്ള വഴിതുറന്ന് കേന്ദ്രസർക്കാർ. ലിഥിയം ഉൾപ്പെടെ ആറ് ആറ്റോമിക് ധാതുക്കളും സ്വർണം, വെള്ളി തുടങ്ങിയ ധാതുക്കളും ഖനനം ചെയ്യാൻ സ്വകാര്യമേഖലയെ അനുവദിക്കുന്ന ബില്ലിന് ലോക്സഭ അംഗീകാരം നൽകി. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുന്നതിനിടെയാണ് മൈൻസ് ആൻഡ് മിനറൽ (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ -2023 ലോക്‌സഭ ശബ്ദ വോട്ടിലൂടെ പാസാക്കിയത്.

12 ആറ്റോമിക് ധാതുക്കളിൽ ആറെണ്ണം ഖനനം ചെയ്യാൻ സ്വകാര്യമേഖലയെ അനുവദിക്കുന്നതാണ് ബിൽ. നിലവിലുള്ള നിയമപ്രകാരം, ഈ 12 ആറ്റോമിക് ധാതുക്കളും ഖനനം ചെയ്യാനും പര്യവേക്ഷണം നടത്താനും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ. ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലിഥിയം, ബെറിലിയം, നിയോബിയം, ടൈറ്റാനിയം, ടാന്റലം, സിർക്കോണിയം എന്നിവയാണ് സ്വകാര്യമേഖലക്ക് നൽകുന്നത്.

"ഈ ധാതുക്കൾക്ക് ബഹിരാകാശ വ്യവസായം, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻസ്, ഊർജ്ജ മേഖല, ഇലക്ട്രിക് ബാറ്ററി എന്നിവയിൽ നിർണായക സ്ഥാനമുണ്ട്. മലിനീകരണ മുക്ത ഇന്ത്യ സൃഷ്ടിക്കാൻ ഇവ നിർണായകമാണ്. പുതിയ നിയമത്തിലൂടെ ഈ ധാതുക്കളുടെ പര്യവേക്ഷണവും ഖനനവും രാജ്യത്ത് ഗണ്യമായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു" -ബില്ല് പാസാക്കാനുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാട്ടി.

സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക്, ലെഡ്, നിക്കൽ, കോബാൾട്ട്, പ്ലാറ്റിനം ധാതുക്കൾ, വജ്രങ്ങൾ തുടങ്ങിയവയാണ് ആഴത്തിലുള്ള ധാതുക്കൾ. ഇവയുടെ പര്യവേക്ഷണത്തിന് ചെലവേറിയതിനാൽ സ്വകാര്യമേഖലയുടെ കടന്നുവരവ് കൂടുതൽ ഖനനത്തിന് വഴിയൊരുക്കുമെന്നും സർക്കാർ വ്യക്താമക്കി. ‘രാജ്യത്തെ മൊത്തം ധാതു ഉൽപാദനത്തിൽ ആഴത്തിലുള്ള ധാതുക്കളുടെ പങ്ക് ഇപ്പോൾ തുച്ഛമാണ്. നിലവിൽ കൂടുതലും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ബില്ലിലെ ഭേദഗതികൾ 'ഗെയിം ചേഞ്ചർ' ആയിരിക്കും’ -കേന്ദ്ര കൽക്കരി, ഖനി മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു.

വ്യാപകമായ എതിർപ്പ് നിലനിൽക്കുന്ന ബില്ലുകൾ മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം പാർലമെന്‍റിൽ ഉയർത്തുന്ന പ്രതിഷേധത്തിനിടെ എളുപ്പത്തിൽ പാസാക്കിയെടുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. വന സംരക്ഷണ നിയമഭേദഗതി ബിൽ, ഖനന-ധാതുപദാർഥ വികസന-നിയന്ത്രണ നിയമ ഭേദഗതി ബിൽ, നഴ്സിങ്-ഡെന്‍റൽ കമീഷൻ ബിൽ തുടങ്ങിയവ പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയുടെ എം.പിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് സഭ സ്തംഭിപ്പിക്കാൻ ശ്രമിക്കുന്ന വലിയ ബഹളങ്ങൾക്കിടയിലാണ് സർക്കാർ ചർച്ച കൂടാതെ പാസാക്കിയത്.

വിവാദ ഡൽഹി ഓർഡിനൻസ് ബിൽ അടുത്തയാഴ്ച പാർലമെന്‍റിൽ കൊണ്ടുവരാനിരിക്കുകയുമാണ്. നരേന്ദ്ര മോദി മന്ത്രിസഭക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് ഭൂരിപക്ഷമുണ്ടെങ്കിൽ നിയമ നിർമാണത്തെ സഭയിൽ എതിർത്തു തോൽപിക്കട്ടെയെന്നാണ് ഇതേക്കുറിച്ച പ്രതിഷേധങ്ങളോട് പാർലമെന്‍ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി പ്രതികരിച്ചത്. അവിശ്വാസപ്രമേയം കൊണ്ടുവന്നു എന്നുകരുതി സർക്കാറിന്‍റെ കാര്യപരിപാടികളൊന്നും സഭയിൽ നടത്താൻ പാടില്ലെന്ന് പറയാനാവില്ലെന്നും ജോഷി മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു.

പ്രതിഷേധം വകവെക്കാതെ സഭാ നടപടി അധ്യക്ഷന്മാർ മുന്നോട്ടു കൊണ്ടുപോകുന്ന സാഹചര്യത്തിൽ ഇതിനെ തന്ത്രപരമായി എങ്ങനെ നേരിടണമെന്ന കാര്യത്തിൽ ഇൻഡ്യ മുന്നണിയിൽ വ്യക്തതയായിട്ടില്ല. മഴക്കാല പാർലമെന്‍റ് സമ്മേളനത്തിന്‍റെ ആദ്യ ദിവസത്തിനുശേഷം ഇരുസഭകളിൽനിന്നും വിട്ടുനിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ, പ്രതിപക്ഷത്തെ പുറംവേദികൾ ഉപയോഗപ്പെടുത്തി വിമർശിക്കുകയുമാണ്. പാർലമെന്‍റിനോടുള്ള തികഞ്ഞ അനാദരവാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Tags:    
News Summary - Lok Sabha Passes Bill To Allow Private Sector To Mine Lithium, 5 Other Atomic Minerals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.