ന്യൂഡൽഹി: സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ച് മതസമ്മേളനം നടത്തിയെന്ന കേസിൽ ഡൽഹി പൊലീസുമായി സഹകരിക്കാൻ തയാറെന ്ന് തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന മുഹമ്മദ് സഅദ് കാന്ധലവി. മർകസ് നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേള നത്തിൽ പങ്കെടുത്തവർക്ക് കോവിഡ് ബാധിക്കുകയും ചിലർ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ മൗലാന മുഹമ്മദ് സഅദ് കാ ന്ധലവിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.
പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെ ന്ന് അറിയിച്ച് മൗലാനാ സഅദ് ക്രൈംബ്രാഞ്ചിന് കത്ത് നൽകി. ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ പൊലീസ് ക്രൈംബ്രാഞ്ച് അയച്ച രണ്ട് നോട്ടീസുകൾക്കും താൻ മറുപടി നൽകിയിട്ടുണ്ട്. പൊലീസിെൻറ ഏതുതരത്തിലുള്ള അന്വേഷണത്തോടും സഹകരിക്കാൻ തയാറാണെന്നും ക്രൈംബ്രാഞ്ചിന് അയച്ച കത്തിൽ മൗലാനാ സഅദ് വിശദീകരിച്ചു. താൻ ക്വാറൈൻറനീനിൽ ആണെന്നും കാലാവധി കഴിഞ്ഞാൽ അന്വേഷണവുമായി സഹകരിക്കുമെന്നും സഅദ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ക്വാറൈൻൻറീൻ കാലവധി കഴിഞ്ഞതോടെ ഇദ്ദേഹം വീട് മാറിയിരുന്നു.
നിസാമുദ്ദീൻ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. മൗലാനാ സഅദിനെതിരായ എഫ്.ഐ.ആറിൽ ഐ.പി.സി സെക്ഷൻ 304 (മനപൂർവമല്ലാത്ത നരഹത്യ) ചേർത്തിട്ടുണ്ട്.
മൗലാന സഅദ് കാന്ധലവിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി തബ്ലീഗ് ജമാഅത്ത് സംഘടനയും അതിൻെറ ഭാരവാഹികളും നടത്തിയ ധനകാര്യ ഇടപാടുകളും വിദേശ ഫണ്ട് സംബന്ധിച്ച വിവരങ്ങളുമാണ് ഏജൻസി അന്വേഷിക്കുന്നത്. സഅദിെൻറ ക്വാറൈൻറൻ കാലവധി അവസാനിക്കുന്ന പക്ഷം ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും ഇ.ഡിയും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.