ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ അവസാനഘട്ട വോട്ടെടുപ്പിനിടെ ഉത്തർ പ്രദേശി ലും ബംഗാളിലും പഞ്ചാബിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. യു.പി ചന്ദൗലി ലോക്സ ഭ മണ്ഡലത്തിൽ ബി.ജെ.പി-സമാജ്വാദി പാർട്ടി പ്രവർത്തകർ ഏറ്റുമുട്ടി. ബി.ജെ.പി സംസ്ഥാ ന അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെ വീണ്ടും ജനവിധി തേടുന്ന മണ്ഡലമാണിത്. ഇവിടത്തെ താര ജീവൻപുർ ഗ്രാമത്തിലെ ദലിതുകൾ വോട്ട് ചെയ്യുന്നതിനുമുേമ്പ അവരുടെ വിരലിൽ മഷി പുരട്ടിയതായാണ് ആരോപണം. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ 73.40 ശതമാനമാണ് പോളിങ്. ഇവിടെ പലയിടത്തും സംഘർഷമുണ്ടായി. വോട്ടെടുപ്പിനിടെ നാടൻബോംബേറുണ്ടായതായി ബി.ജെ.പിയുടെ വടക്കൻ കൊൽക്കത്ത സ്ഥാനാർഥി രാഹുൽ സിൻഹ ആരോപിച്ചു. എന്നാൽ, ഇത് പടക്കമായിരുന്നെന്നാണ് പൊലീസ് നിലപാട്. താൻ പോളിങ് ബൂത്തുകളിൽ കയറുന്നത് തടഞ്ഞതായി ദക്ഷിണ കൊൽക്കത്ത തൃണമൂൽ സ്ഥാനാർഥി മാല റോയ് ആരോപിച്ചു.
കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലുമാണ് സംഘർഷങ്ങളുണ്ടായത്. ബൂത്തിന് പുറത്ത് കേന്ദ്രസേന ബി.ജെ.പി ആജ്ഞാനുവർത്തികളായി വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂൽ ആരോപിച്ചു. ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി നീലാഞ്ജൻ റോയ് തെൻറ കാറിനുനേരെ ആക്രമണം നടന്നതായി ആരോപിച്ചു. ജാദവ്പുർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി അനുപം ഹസ്റയും സമാന ആരോപണം ഉന്നയിച്ചു.
പഞ്ചാബിൽ 59 ശതമാനമാണ് പോളിങ്. ചണ്ഡിഗഢിൽ 63.57 ശതമാനം വോട്ട് രേഖപ്പെടുത്തി. വോട്ടുയന്ത്രങ്ങൾ പണിമുടക്കിയ കേന്ദ്രങ്ങളിൽ പുതിയ യന്ത്രങ്ങൾ എത്തിച്ചു. ഭട്ടിൻഡ, ഗുർദാസ്പുർ എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളിൽ കോൺഗ്രസും അകാലി-ബി.ജെ.പി പ്രവർത്തകരും ഏറ്റുമുട്ടി. ഹിമാചലിൽ ൈവകീട്ട് അഞ്ചുമണി വരെ, 66.70 ശതമാനം പോളിങ് നടന്നു. മധ്യപ്രദേശിൽ 69.36ഉം ബിഹാറിൽ 53.36 ശതമാനവും ഝാർഖണ്ഡിൽ 70.97 ശതമാനവും പോളിങ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.