ശ്രീനഗർ: നിറഞ്ഞുതുളുമ്പിയ കണ്ണുകളുമായി മുഹമ്മദ് അലി ബട്ട് ആ ഖബറിടത്തിലേക്കു വീ ണു. പിന്നെ, പൊട്ടിപ്പൊട്ടിക്കരഞ്ഞു. ഉമ്മയോട് പറയാനുള്ളതെല്ലാം ആ ഖബറിനെ കെട്ടിപ്പ ിടിച്ച് അലി ഇടറിയ വാക്കുകളിൽ പറഞ്ഞുകൊണ്ടേയിരുന്നു. ആറടി മണ്ണിനുള്ളിൽനിന്ന് പ് രിയ മാതാവ് തന്നോടു മറുപടി പറയുന്നുണ്ടാവുമെന്ന തോന്നലിൽ തല െചരിച്ച് ചെവി മണ്ണേ ാടുചേർത്തു. കണ്ടുനിന്നവർ മുഴുവൻ കണ്ണീരണിഞ്ഞു. കൂട്ടത്തിലൊരാൾ അലിയുടെ അടുത്തെത്തി ചുമലിൽ സ്നേഹത്തോടെ തലോടി, അദ്ദേഹത്തെ എഴുന്നേൽപിക്കാൻ ശ്രമിച്ചപ്പോൾ മറ്റുള്ളവർ തടസ്സം പറഞ്ഞു. ‘ഈ വേദനകളെല്ലാം ഉള്ളിൽനിറച്ച് ഒരുപാടു കാലമായില്ലേ..സങ്കടം കുറെ ഉരുകിയൊഴുകട്ടെ...’ -ആ ഖബർസ്ഥാനിൽ നിന്നെഴുന്നേൽക്കുേമ്പാൾ അലി കരഞ്ഞുതളർന്നിരുന്നു.
23 വർഷം ജയിലിൽ കഴിഞ്ഞശേഷം നിരപരാധിയെന്നു കണ്ട് വിട്ടയച്ച കശ്മീർ സ്വദേശി മുഹമ്മദ് അലി ബട്ട് (48) മാതാപിതാക്കളുടെ ഖബറിടത്തിൽ വീണ് കരയുന്നു
ലജ്പത് ബോംബ് സ്ഫോടനക്കേസിലെ പ്രതിയെന്നു മുദ്രകുത്തി 23 വർഷം മുമ്പ് ജയിലിലടക്കപ്പെട്ട നാളുകളിൽ സ്നേഹലാളനകളുമായി അലിയുടെ ജീവിതത്തിൽ മാതാവും പിതാവും ഉണ്ടായിരുന്നു. രണ്ടു വ്യാഴവട്ടക്കാലം നീണ്ട പാരതന്ത്ര്യത്തിനുശേഷം കോടതി നിരപരാധിയെന്നു കണ്ട് വിട്ടയക്കപ്പെട്ട് നാട്ടിലെത്തുേമ്പാഴേക്ക് ഉപ്പയും ഉമ്മയും സഹോദരിയും എന്നെന്നേക്കുമായി അലിയെ വിട്ടുപിരിഞ്ഞു. അലി ജയിലിലായിരിക്കേ, മാതാവ് 2002ലും പിതാവ് 2015ലുമാണ് മരണപ്പെട്ടത്. നാട്ടിലെത്തിയശേഷം ആദ്യം മാതാപിതാക്കളുടെ ഖബറിടം സന്ദർശിക്കാനാണ് 48കാരൻ എത്തിയത്.
കേസിൽ നിരപരാധികളെന്നുകണ്ട് വെറുതെ വിട്ട അഞ്ചുപേരിൽ അലിക്കൊപ്പം കശ്മീരിൽനിന്നുതന്നെയുള്ള ലത്തീഫ് അഹ്മദ് വാജ, മിർസ നിസാർ ഹുെസെൻ എന്നിവരുമുണ്ട്. ബുധനാഴ്ച രാവിലെ ഡൽഹിയിൽനിന്ന് വിമാനത്തിൽ നാട്ടിലെത്തിയ മൂവരെയും സ്വീകരിക്കാനെത്തിയത് സുഹൃത്തുക്കളും ബന്ധുക്കളും അയൽക്കാരും ഉൾപ്പെടെ നിരവധി പേരാണ്. ഷമാസ്വാരിയിലെ വീട്ടിലിരുന്ന് ലത്തീഫ് തെൻറ കഥപറയുേമ്പാൾ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഒരുപാടുപേർ ചുറ്റിലുമുണ്ടായിരുന്നു. 1997 ജൂണിൽ കാഠ്മണ്ഡുവിലെ തെൻറ കാർപറ്റ്കടയിൽനിന്ന് അസർ നമസ്കാരത്തിനിടെ പൊലീസ് പിടിച്ചുകൊണ്ടുപോയതു മുതൽ 23വർഷം ജയലഴിക്കുള്ളിൽ ദുരിതജീവിതം നയിക്കേണ്ടിവന്നത് വിശദീകരിക്കുേമ്പാൾ പലപ്പോഴും ലത്തീഫ് വിങ്ങിപ്പൊട്ടി. പുൽവാമ ഭീകരാക്രമണം നടന്നശേഷം സഹതടവുകാരിൽ ചിലരും സുരക്ഷ ജീവനക്കാരും കഠിനമായി മർദിച്ചു. പ്രാർഥന മാത്രമായിരുന്നു ആശ്രയം. പുറംലോകം കാണുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, അവസാനം ദൈവം ഞങ്ങളുടെ പ്രാർഥന കേട്ടുവെന്ന് ലത്തീഫ് പറഞ്ഞു.
ഫത്തേഹ് കാദലിലെ നംചബാൽ സ്വദേശിയാണ് 39കാരനായ മിർസ നിസാർ. വീട്ടിലേക്ക് കയറിയതും ബന്ധുക്കളും സുഹൃത്തുക്കളും സ്നേഹമുത്തവും ആലിംഗനവുമായി അദ്ദേഹത്തെ പൊതിഞ്ഞു. പൊലീസ് പിടികൂടുേമ്പാൾ പ്രായം 16 മാത്രം. രേഖയിൽ അവർ എഴുതിച്ചേർത്തത് 19ഉം. വീട്ടിൽ ആഹ്ലാദം തിരതല്ലുേമ്പാൾ മുഴുവൻ ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല നിസാറിന്. നാട്ടിൽ ജീവിച്ചതിനേക്കാൾ കാലം ആ യുവാവ് ജയിലിലായിരുന്നല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.