ന്യൂഡൽഹി: വായ്പ തിരിച്ചടക്കാതെ പൊതുമേഖല ബാങ്കുകളെ കബളിപ്പിച്ചതിന് വ്യവസായി വിക്രം കോത്താരി സി.ബി.െഎ വലയിലായപ്പോൾ ഏറ്റവും ഉയർന്നുകേട്ടത് റോേട്ടാമാക് പേനയെക്കുറിച്ചാണെങ്കിലും, കോത്താരിയുടെ വായ്പ കുടിശ്ശിക ഗോതമ്പ് ഇറക്കുമതിയുടെ പേരിൽ. സിംഗപ്പൂരിലെ ബർഗാദിയ ബ്രദേഴ്സ് എന്ന കമ്പനി മുഖേന ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിന് അനുവദിച്ച വായ്പ പ്രകാരമുള്ള പണം മറ്റൊരു കമ്പനിയിലേക്ക് വഴിതിരിച്ചുവിട്ടു.
പണം പിന്നീട് റോേട്ടാമാക് കമ്പനിയിൽ അടച്ചു. േഗാതമ്പ് ഇറക്കുമതി നടന്നില്ല. വായ്പത്തുകയുടെ ഇൗ ചുറ്റിക്കളി വിദേശവിനിമയ നിയന്ത്രണ ചട്ടങ്ങളുടെ ലംഘനമാണ്. കോത്താരി പല കടലാസു കമ്പനികളാണ് പ്രവർത്തിപ്പിക്കുന്നത്. വിദേശ കറൻസി വിനിമയത്തിലെ ഏറ്റക്കുറച്ചിലിൽ നിന്നുള്ള ലാഭം മുൻനിർത്തിയാണ് പല ഇടപാടുകളും രേഖകളിൽ മാത്രമായി നടന്നത്.
വിവിധ ബാങ്കുകളിലായി ആകെ 3700 കോടി രൂപയുടെ തട്ടിപ്പാണ് കോത്താരി നടത്തിയത്.
1973ൽ കോത്താരി പ്രോഡക്ട്സ് എന്ന കമ്പനി തുടങ്ങിയ മൻസുഖ് കോത്താരിയുടെ മൂത്ത മകനാണ് വിക്രം കോത്താരി. പാൻ പരാഗ് എന്ന മൗത്ത് ഫ്രഷ്നർ കമ്പനിയുടെ ഉടമ. റോേട്ടാമാക് പെൻ പ്രൈവറ്റ് ലിമിറ്റഡ് 1992ലാണ് തുടങ്ങിയത്. റോേട്ടാമോക് എക്സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയർമാനായ വിക്രം കോത്താരി അരിയും മണ്ണെണ്ണയും സ്വർണവുമൊക്കെ കയറ്റി അയക്കുന്നുണ്ട്.
അമേരിക്കയിലും കാനഡയിലുമുള്ളവർക്കായി ക്രൗൺ ആൽബ റൈറ്റിങ് ഇൻസ്ട്രമെൻറ്സ് എന്ന പേരിലുള്ള സ്ഥാപനം ബാൾ പേന നിർമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.