കർണാടക അതിർത്തി തുറക്കുന്നത് മരണം പുൽകുന്നതിന് തുല്ല്യം -യെദിയൂരപ്പ

ബംഗളൂരു: കാസർകോട് - മംഗളൂരു അതിർത്തി തുറക്കില്ലെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കാസർകോട് കോവിഡ് പടരുന്ന സാഹചര്യം ഗുരുതരമാണ്. അതിനാൽ രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാൻ ബുദ്ധി മുട്ടുണ്ടെന്നും ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡക്ക് നൽകിയ മറുപടി കത്തിൽ യെദിയൂരപ്പ വിശദീകരിച്ചു.

രോഗികളുടെ കൂട്ടത്തിൽ കോവിഡ് ബാധിതരുണ്ടോ എന്ന് തിരിച്ചറിയാനായില്ലെങ്കിൽ അത് പ്രശനങ്ങൾ സൃഷ്ടിക്കും. അതിർത്തി തുറന്നാൽ രോഗികളും കൂടെയുേണ്ടാ എന്ന് തിരിച്ചറിയാനാകില്ല. മുൻകരുതലിെൻറ ഭാഗമായാണ് നടപടി. ഇപ്പോഴുള്ള നിയന്ത്രണം നീക്കുന്നത് കർണാടകയിലെ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും. ഇത് മരണത്തെ പുൽകുന്നതിന് തുല്ല്യമാണ്. അതിനാൽ അതിർത്തി തുറക്കില്ല. എന്നാൽ, കേരളവുമായുള്ള നല്ല ബന്ധത്തെ അതിർത്തി പ്രശ്നം ബാധിക്കില്ല -കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

ചികിത്സ ആവശ്യത്തിനും അവശ്യ സാധനങ്ങളുടെ നീക്കത്തിനും സാഹചര്യമൊരുക്കണമെന്ന് യെദിയൂരപ്പയോട് ദേവഗൗഡ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അതിർത്തി തുറക്കണമെന്ന ആവശ്യത്തിന് ദേവഗൗഡ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അതിർത്തി തുറക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കിയിരിക്കുന്നത്.

Tags:    
News Summary - Kerala Karnataka Border cant Open B. S. Yediyurappa -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.