ന്യൂഡൽഹി: അഴിമതിയാരോപണത്തിന് വിധേയനായ റെയിൽേവ ക്ലെയിംസ് ൈട്രബ്യൂണൽ (ആർ.സ ി.ടി) ജഡ്ജി ആർ.കെ. മിത്തലിെൻറ സസ്പെൻഷന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അംഗീകാരം. അഴിമതിയാരോപണത്തിൽ കുടുങ്ങി ഒരു സിറ്റിങ് ജഡ്ജി ആദ്യമായാണ് സസ്പെൻഡ് ചെയ്യപ്പെടുന്നത്. പട്നയിലെ കേസുകളിൽ നഷ്ടപരിഹാരം വിധിച്ചതിൽ 50 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.
ട്രെയിൽ അപകട കേസുകളിൽ വ്യാജന്മാർക്ക് ജഡ്ജി ആർ.കെ. മിത്തൽ നഷ്ടപരിഹാരം അനുവദിച്ചതും ഒരേ കേസിൽ നിരവധി തവണ പണം നൽകിയതും ജസ്റ്റിസ് യു.യു. ലളിത് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഒരുസംഘം അഭിഭാഷകരുടെ സഹായത്തോടെ ചുരുങ്ങിയത് 50 കോടിെയങ്കിലും ഇങ്ങനെ ഹരജിക്കാരുടെ പേരിൽ തട്ടിയെടുത്തു.
മാസങ്ങൾക്ക് മുമ്പ് ആർ.സി.ടി ചെയർമാൻ ജ. കെ. കണ്ണൻ റെയിൽേവ ബോർഡിന് അയച്ച കത്തിൽ മിത്തലിെന സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് ചീഫ് ജസ്റ്റിസിെൻറ അനുമതി തേടിയെങ്കിലും നീണ്ടുപോവുകയായിരുന്നു. ചീഫ് ജസ്റ്റിസായി രഞ്ജൻ ഗൊഗോയി വന്നതോടെയാണ് ഇതിന് മാറ്റം വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.