ന്യൂഡൽഹി: ജെ.എൻ.യുവിലെ വിദ്യാർഥികൾക്കെതിരെ ആക്രമണം നടത്തിയ മുഖംമൂടി സംഘത്തിലുള്ള വനിത താനല്ലെന്ന വാദവുമായി എ.ബി.വി.പി നേതാവ് കോമൾ ശർമ. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള മുഖം മറച്ച യുവതി താനല്ലെന്നും മ നഃപൂർവ്വം തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടി കോമൾ ശർമ ദേശീയ വനിതാ കമീഷന് പരാതി നൽകി.
വ്യാജ പ്രചരണതിന് പിന്നിൽ അക്രമിയെന്ന് മുദ്രകുത്താനുള്ള മനഃപൂർവ്വ ശ്രമമാണ്. അപകീർത്തികരമായ സംഭവം തെന്ന മാനസികമായി തകർത്തു. ആശങ്കയറിച്ച് കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിരവധി ഫോൺകോളുകളാണ് ലഭിക്കുന്നതെന്നും കോമൾ പരാതിയിൽ പറയുന്നു.
എ.ബി.വി.പി നേതാവായ കോമൾ ശർമ ഡൽഹി സർവകലാശാലയിലെ ദൗലത് റാം കോളജിലെ വിദ്യാർഥിയാണ്. ജെ.എൻ.യുവിൽ അതിക്രമിച്ചു കയറിയ സംഘത്തിൽ ചെക്ക് ടീഷർട്ടും ജീൻസും ധരിച്ച് നീല സ്കാർഫുകൊണ്ട് മുഖം മറച്ച വനിത കോമൾ ശർമയാണെന്ന് പ്രചരിച്ചിരുന്നു. അക്രമം നടന്ന ജനുവരി അഞ്ചിന് രാത്രിമുതൽ കോമളിെൻറ മൊബൈൽ ഫോൺ ഓഫാണ്. എ.ബി.വി.പി നേതാക്കളായ കോമൾ, അക്ഷയ് അശ്വതി, റോഹിത് ഷാ എന്നിവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
ഡൽഹി സർവകലാശാലയിലെ വിദ്യാർഥിയാണ് അക്രമികളിലൊരാളെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു. സംഭവത്തിൽ ഇവരുൾപ്പെടെ നിരവധി പേർക്ക് പൊലീസ് ഹാജരാകൽ നോട്ടീസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.