മതം മാറിയവർക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കാൻ ഝാർഖണ്ഡിലെ ബി.ജെ.പി സർക്കാർ നീക്കം

റാഞ്ചി: ക്രിസ്തു മതത്തിലേക്കും മറ്റും മതംമാറിയ ഗോത്രവർഗക്കാർക്ക് പട്ടികവർഗ വിഭാഗത്തിലെ ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കാൻ ഝാർഖണ്ഡിലെ ബി.ജെ.പി സർക്കാർ നീക്കം. ഇതിനുമുമ്പ് അനുവദിച്ച സർട്ടിഫിക്കറ്റുകൾ അന്വേഷണം നടത്തി റദ്ദുചെയ്യാനും തീരുമാനമുണ്ടെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

ആദിവാസികളുടെ പാരമ്പര്യം, വിവാഹം, ജീവിതരീതി തുടങ്ങിയവ പരിശോധിച്ചായിരിക്കും തുടർന്ന്  ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുക. ഗോത്രവിശ്വാസം അനുസരിച്ച് ജീവിക്കുന്നവർക്കുമാത്രമേ പട്ടികവർഗ സർട്ടിഫിക്കറ്റിന് അർഹതയുള്ളൂവെന്നാണ് സർക്കാർ നിലപാട്. 

Tags:    
News Summary - jharkhand government- india news, malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.