കൊൽക്കത്ത: ജയ് ശ്രീ റാം വിളി ബംഗാളി സംസ്കാരത്തോട് ചേർന്ന് നിൽക്കുന്നതല്ലെന്ന് നൊബേൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യാ സെൻ. മാ ദുർഗ വിളിയാണ് ബംഗാളിൻെറ തനത് സംസ്കാരമെന്നും അദ്ദേഹം വ്യക്തമാക്കി.
മാ ദുർഗ മാത്രമാണ് ബംഗാളികളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതെന്ന് ജാദവ്പൂർ യൂനിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു. രാമനവമിക്ക് ഈയടുത്ത കാലത്ത് മാത്രമാണ് ബംഗാളിൽ പ്രചാരം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാല് വയസുകാരിയായ പേരകുട്ടിയോട് ആരാണ് ഇഷ്ട ദൈവമെന്ന് താൻ ചോദിച്ചപ്പോൾ മാ ദുർഗയെന്ന മറുപടിയാണ് ലഭിച്ചത്. ജനങ്ങളെ മർദിക്കാൻ വേണ്ടി മാത്രമാണ് ജയ് ശ്രീ റാം ഉപയോഗിക്കുന്നത്. ജയ് ശ്രീ റാം വിളിക്കാത്തതിൻെറ പേരിൽ നിരവധി പേർക്ക് മർദനമേൽക്കുന്നുവെന്ന വാർത്തകൾ വരുന്നതിനിടെയാണ് അമർത്യാസൻെറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.