ന്യൂഡൽഹി: പെട്രോൾ-ഡീസൽ വില വർധനവും പണപ്പെരുപ്പവും വീണ്ടും ചർച്ചയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദീപാലി സമയത്ത് പണപ്പെരുപ്പം റെക്കോർഡിലെത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.
ദീപാവലിയാണ്. പണപ്പെരുപ്പം റെക്കോർ ഉയരത്തിലാണ്. ഇതൊരു തമാശയാണ്. ജനങ്ങളോട് ആർദ്രത പ്രകടപ്പിക്കുന്ന ഹൃദയം ഇനിയെങ്കിലും മോദി സർക്കാറിന് ഉണ്ടാവട്ടെയെന്ന് ആശംസിക്കുകയാണെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. നികുതിയുടെ പേരിൽ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പോക്കറ്റടിക്കുന്നവരെ സൂക്ഷിക്കുക എന്നതായിരുന്നു ഇന്ധനവില വർധനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പല സംസ്ഥാനങ്ങളിലും പെട്രോൾ വില ലിറ്ററിന് 120 രൂപയും കടന്ന് കുതിച്ചതോടെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് പുറത്ത് വന്നത്. എണ്ണവില ഉയരുന്നത് പണപ്പെരുപ്പം കൂടാനും കാരണമാകുമെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.