ചെന്നൈ: വിദേശരാജ്യങ്ങളിൽ നിയമവിരുദ്ധമായി സ്വത്ത് വാങ്ങിക്കൂട്ടു ന്നതായ പരാതികളെ തുടർന്ന് ‘കൽക്കി ഭഗവാൻ’ ആശ്രമങ്ങളിൽ നടത്തു ന്ന ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന രണ്ടാം ദിവസവും തുടർന്നു. രാജ്യത്തെ നാൽപതോളം കേന്ദ്രങ്ങളിൽ ബുധനാഴ്ച രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. 24 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും 9.80 കോടി രൂപയുടെ വിദേശ കറൻസിയും ഉൾപ്പെടെ 35.30 കോടി രൂപയുടെ പണം പിടിച്ചെടുത്തു. ഇതിനു പുറമെ കോടികളുടെ അവിഹിത സ്വത്ത് സമ്പാദനവും കണ്ടെത്തി.
തമിഴ്നാട്ടിലെ വെല്ലൂർ ഗുഡിയാത്തം നത്തം സ്വദേശി വിജയകുമാർ എൽ.െഎ.സി ഏജൻറായി ജോലി ചെയ്തുവരികയായിരുന്നു. ആന്ധ്രയിൽ ധ്യാനയോഗങ്ങളിൽ പതിവായി പെങ്കടുത്തിരുന്ന വിജയകുമാർ 1989ലാണ് താൻ വിഷ്ണുവിെൻറ അവതാരമായ ‘കൽക്കി ഭഗവാനാ’ണെന്നും ലോകരക്ഷകനാണെന്നും പറഞ്ഞ് രംഗത്തിറങ്ങിയത്. ഭാര്യ പുജ്ജമ്മ ‘അമ്മ ഭഗവാനാ’ണെന്നും പ്രചരിപ്പിച്ചു. തുടക്കത്തിൽ ചെന്നൈ പൂന്ദമല്ലി നേമം ഗ്രാമത്തിലാണ് ആശ്രമം സ്ഥാപിച്ചത്. പിന്നീട് ആന്ധ്ര ചിറ്റൂർ ജില്ലയിലെ വരദയപാളയം ആസ്ഥാനമായി നൂറുക്കണക്കിന് ഏക്കർ ഭൂമി വാങ്ങി ആശ്രമം നിർമിച്ചു.
കൽക്കി ഭഗവാനെ വ്യക്തിപരമായി സന്ദർശിക്കാൻ അരലക്ഷം രൂപയും അമ്മ ഭഗവാനെ കാണാൻ 25,000 രൂപയുമാണ് ഫീസായി ഇൗടാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.