ശ്രീനഗർ: ജമ്മു-കശ്മീരിൽ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർ ഉൾപ്പെടെ 25 ലക്ഷം പുതിയ വോട്ടർമാരുണ്ടാകുമെന്ന ചീഫ് ഇലക്ടറൽ ഓഫിസറുടെ പ്രഖ്യാപനം വിവാദമായതിന് പിറകെ വിശദീകരണവുമായി ഭരണകൂടം. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം തീരുമാനത്തെ എതിർത്ത് രംഗത്തു വന്നിരുന്നു.
നിക്ഷിപ്ത താൽപര്യക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ശനിയാഴ്ച സംസ്ഥാന ഭരണകൂടം പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പറഞ്ഞു. തീരുമാനത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകിയത്.
തെരഞ്ഞെടുപ്പ് കമീഷന്റെ ചട്ടം പ്രകാരമാണ് വോട്ടർ പട്ടിക പുതുക്കുന്നതെന്നാണ് വിശദീകരണം. ജമ്മു-കശ്മീരിൽ നിലവിൽ താമസിക്കുന്നവരെയും യുവ വോട്ടർമാരെയും ഉൾപ്പെടുത്തിയാണ് വോട്ടർ പട്ടിക പുതുക്കുന്നതെന്നാണ് പരസ്യത്തിലെ അവകാശവാദം. ജമ്മു-കശ്മീരിൽ നിലവിൽ 76 ലക്ഷം വോട്ടർമാരാണുള്ളത്. പുതിയ വോട്ടർമാർ അടുത്തവർഷം നടന്നേക്കുമെന്ന് കരുതുന്ന തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. ഈ തീരുമാനത്തിലൂടെ ജമ്മു-കശ്മീർ ജനതയുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള തന്ത്രമാണെന്നാണ് പാർട്ടികളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.