ഗ്ലാസ്ഗൊ: ഇസ്രായേലുമായുള്ള സൗഹൃദത്തിന് ഇന്ത്യൻ ജനത വലിയ വിലകൽപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഗ്ലാസ്ഗൊയിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിക്കിടെ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തിയശേഷം ട്വിറ്ററിലാണ് പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചത്. ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തമാക്കാൻ പരിശ്രമിക്കുമെന്നും മോദി പറഞ്ഞു.
തിങ്കളാഴ്ചയാണ് ബെന്നറ്റ്-മോദി കൂടിക്കാഴ്ച നടന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ''ഒടുവിൽ താങ്കളെ കാണാൻ കഴിഞ്ഞത് മഹത്തായ കാര്യമായി കരുതുന്നു'' എന്നായിരുന്നു മോദി കൂടിക്കാഴ്ചയെപ്പറ്റി ബെന്നറ്റിെൻറ ട്വീറ്റ്. കഴിഞ്ഞ മാസം ഇസ്രായേൽ സന്ദർശിച്ച വിദേശകാര്യമന്ത്രി ജയശങ്കർ, ബെന്നറ്റിനെ പ്രധാനമന്ത്രി മോദിയുടെ പേരിൽ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രിയായ ബെന്നറ്റ്, അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്നാണ് ഇസ്രായേലി മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ. 2017 ജൂലൈയിൽ പ്രധാനമന്ത്രി മോദിയുടെ ഇസ്രായേൽ സന്ദർശനത്തെതുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ ദൃഢമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.