കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിൽ യു.എൻ മേൽനോട്ടത്തിൽ ജനഹിത പരിശോധന വേണമെന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനക്കെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.
മമതയുടെ പ്രസ്താവന പാർലെമൻറിന് അപമാനമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. കൊൽക്കത്തയിലെ ഹോട്ടലിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു സ്മൃതി ഇറാനി മമതയെ വിമർശിച്ചത്. പൗരത്വ ഭേദഗതി നിയമത്തിൽ യു.എൻ മേൽനോട്ടത്തിൽ ജനഹിത പരിശോധന വേണമെന്നായിരുന്നു മമതയുടെ ആവശ്യം. ഇത്തരത്തിൽ നടത്തുന്ന ജനഹിത പരിശോധന പരാജയപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നും മമത ബാനർജി വ്യക്തമാക്കിയിരുന്നു.
ആവശ്യപ്പെട്ടത് അഭിപ്രായ വോെട്ടടുപ്പ് –മമത
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിലും പട്ടികയിലും ഹിതപരിശോധന ആവശ്യപ്പെട്ടതിന് മാപ്പുപറയണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തുവന്നതിനിടെ, താൻ ഉദ്ദേശിച്ചത് അഭിപ്രായ വോെട്ടടുപ്പാണെന്ന വിശദീകരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘‘എെൻറ രാജ്യത്തെയും അതിെല ജനങ്ങെളയും എനിക്ക് വിശ്വാസമുണ്ട്. ഹിതപരിേശാധന എന്നല്ല, അഭിപ്രായ വോെട്ടടുപ്പ് എന്നാണ് ഞാൻ പറഞ്ഞത്. അതിന് മനുഷ്യാവകാശ കമീഷൻപോലുള്ള വിദഗ്ധർ മേൽനോട്ടം വഹിക്കണം’’ -മമത വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.