െചന്നൈ: ചെന്നെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയുടെ വിവിധ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തു. അജ്ഞാതരാണ് വെബ്സൈറ്റുകൾ ഹാക്ക് ചെയ്തിരിക്കുന്നത്. ഇതിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ആറ് ഡിപ്പാർട്ട്മെൻറുകളുടെ വെബ്സൈറ്റുകളും അഞ്ച് എക്സലെൻസ് സെൻററുകളുടെ വെബ്സൈറ്റുകളും അഞ്ച് മറ്റ് സൈറ്റുകളുടെ വെബ്സൈറ്റുകളും ഉൾപ്പെടുന്നു. എന്നാൽ െഎ.െഎ.ടി മദ്രാസിെൻറ പ്രധാന വെബ്സൈറ്റ് ഹാക്ക് ചെയ്തവയിൽ ഉൾപ്പെടുന്നില്ല.
െഎ.െഎ.ടിയിൽ നടക്കാനിരിക്കുന്ന കോൺഫറൻസുകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് മദ്രാസ് െഎ.െഎ.ടി ഡയറക്ടർ ഭാസ്കർ രാമമൂർത്തി പറഞ്ഞു. ഇത്തരം സൈറ്റുകൾ ആളുകൾ ഉപയോഗിക്കുന്നത് പാസ്വേർഡുകൾ ഉപയോഗിച്ചാണെന്നും ഹാക്ക് ചെയ്യപ്പെട്ടതിനാൽ പാസ്വേർഡുകൾ ചോർന്നതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിെൻറ പശ്ചാത്തലത്തിൽ വെബ്സൈറ്റുകളുടെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്രാസ് െഎ.െഎ.ടിയിലെ കൾച്ചറൽ ഫെസ്റ്റിവെൽ സാരംഗ് ജനുവരി നാല് മുതൽ 8 വരെ കാമ്പസിൽ വെച്ച് നടക്കുകയാണ്. ഹാക്കിങിെൻറ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട് വെബ്സൈറ്റുകൾ സ്വതന്ത്ര വെബ്സൈറ്റുകളായി മാറ്റുമെന്നും െഎ.െഎ.ടി അധികൃതർ അറിയിച്ചു. ഇത് മൂലം െഎ.െഎ.ടിയുടെ കീഴിലുള്ള വിവിധ വെബ്സൈറ്റുകൾ ഡൗണാകാനുള്ള സാധ്യതയുണ്ടെന്നും വൈകാതെ തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാവുമെന്ന് മദ്രാസ് െഎ.െഎ.ടി അധികൃതർ പറഞ്ഞു. ബയോടെക്നോളജി, സിവിൽ എഞ്ചിനീയറിങ്, ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ്, മാനേജ്മെൻറ് , മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജീനയറിങ് എന്നിവയുടെ വെബ്സൈറ്റുകളാണ് ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.