ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹംഗറിയുടെ യാഥാസ്ഥിതിക വലതുപക്ഷ പ്രധാനമന്ത്രി വിക്തോർ ഓർബനുമായി താരതമ്യം ചെയ്ത് പ്രമുഖ മാധ്യമ പ്രവർത്തകൻ എഡ്വാർഡ് ല്യൂസ്. ഫിനാൻഷ്യൽ ടൈംസിെൻറ യു.എസ് നാഷനൽ എഡിറ്റർകൂടിയാണ് അദ്ദേഹം.
ഇന്ത്യ നിലവിൽ ലോകത്തിലെ ഏറ്റവും യാഥാസ്ഥിതിക ജനാധിപത്യ രാജ്യമായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കരൺ ഥാപ്പർ ‘ദ വയറി’നുവേണ്ടി നടത്തിയ അഭിമുഖത്തിലാണ് ല്യൂസ് ഇങ്ങനെ പറഞ്ഞത്. ഇന്ത്യയെക്കുറിച്ച് ‘ഇൻസ്പൈറ്റ് ഓഫ് ദ ഗോഡ്സ്’ എന്ന പുസ്തകത്തിെൻറ രചയിതാവുകൂടിയാണ് ല്യൂസ്.
അഭിമുഖത്തിൽ ല്യൂസ് പറഞ്ഞ മറ്റ് പ്രധാന കാര്യങ്ങൾ:
ഇന്ത്യ-ചൈന സംഘർഷം നിലവിൽ യു.എസിെൻറ പ്രധാന അജണ്ടയിലില്ല. യു.എസ്-ചൈന വ്യാപാര ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ ചൈന നടപ്പാക്കുന്നതിലാകും ട്രംപിന് കൂടുതൽ താൽപര്യം.
യു.എസിെൻറ സാമ്പത്തിക മേഖലയിലെ കരകയറ്റം ട്രംപിെൻറ തെരഞ്ഞെടുപ്പ് വിജയത്തിലും നിർണായകമാണ്.
ഇന്ത്യയേയും മോദിയേയും സ്വാഭാവിക പങ്കാളികളായാണ് ട്രംപ് കാണുന്നത്. ഇന്ത്യ-ചൈന സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപിെൻറ വാഗ്ദാനം
വെറും പൊങ്ങച്ചമാണ്. കോവിഡ് കാലത്ത് ഇന്ത്യയും ചൈനയും ഏതെങ്കിലും വിധത്തിൽ യുദ്ധത്തിലേക്ക് പോകുന്നത് ലോക സമ്പദ്വ്യവസ്ഥയെതന്നെ ബാധിക്കും.
യു.എസിലെ വലതുപക്ഷത്തിന് മോദി ആരാധ്യനാണ്. ട്രംപിന് മോദിയോട് പ്രിയമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായിക്കാൻ പണച്ചാക്കുകളായ ഹിന്ദു ദേശീയവാദി ഗണത്തിൽപെടുന്ന വിദേശ ഇന്ത്യക്കാർ തയാറാകുമെന്നാണ് ട്രംപ് കരുതുന്നത്.
പൗരത്വനിയമം, കശ്മീർ വിഷയം തുടങ്ങിയ കാര്യങ്ങളിൽ മോദിയുടെ നയം അപകടകരമാണ് എന്ന് കരുതുന്ന നിരവധി പേരും യു.എസിലുണ്ട്.
അമേരിക്കൻ പൊതുസമൂഹത്തിന് ഇന്ത്യയെ കാര്യമായി അറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.