ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം ദിവസവും കുതിച്ചുകയറ്റം. വ്യാഴാഴ്ച രാവിലെ എട്ടുമുതലുള്ള 24 മണിക്കൂറിൽ 6,088 പുതിയ രോഗികൾ, 148 മരണം. തൊട്ടുമുമ്പത്തെ 24 മണിക്കൂറിൽ 5,609 പുതിയ രോഗികളാണുണ്ടായിരുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തെലങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഏറെയും മരണം. രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര തന്നെയാണ് മുന്നിൽ.
ലോക്ഡൗൺ മൂലം 14-29 ലക്ഷം പേരെ രോഗത്തിൽനിന്നും 37,000-78,000 പേരെ മരണത്തിൽനിന്നും രക്ഷിക്കാൻ കഴിഞ്ഞതായി കേന്ദ്രം. കോവിഡിനെതിരായ മികച്ച പ്രതിരോധമായിരുന്നു ലോക്ഡൗൺ എന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നതായി നിതി ആയോഗിലെ ഡോ. വി.കെ. പോൾ പറഞ്ഞു. ലോക്ഡൗൺ തുടങ്ങിയശേഷം മരണനിരക്ക് കുറഞ്ഞു. രാജ്യത്ത് 3027 ആശുപത്രികളും 7013 പ്രത്യേക കേന്ദ്രങ്ങളുമാണ് കോവിഡ് ചികിത്സക്ക് ഒരുക്കിയത്. 41 ശതമാനമാണ് രാജ്യത്തെ രോഗമുക്ത നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.