ബംഗളൂരു: ആറുമണിക്കൂർ കാത്തിരുന്നിട്ടും ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ വന്നതോടെ ബംഗളൂരുവിൽ 27കാരന് ദാരുണാന്ത്യം. ഹാൽദനഹള്ളി സ്വദേശിയും ഡ്രൈവറുമായ നാേഗഷാണ് മരിച്ചത്.
പനിയെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ആനെകാൽ ആശുപത്രിയിലെത്തുകയായിരുന്നു നാഗേഷ്. ആന്‍റിജൻ പരിശോധനയിലും ആർ.ടി.പി.സി.ആർ പരിശോധനയിലും കോവിഡ് സ്ഥിരീകരിച്ചു.
ശ്വാസ തടസവും നേരിടുന്നുണ്ടായിരുന്നു. പ്രവേശനത്തിനായി ആറുമണിക്കൂേറാളം നാഗേഷ് ആശുപത്രി വരാന്തയിൽ കാത്തിരുന്നു. എന്നാൽ ഓക്സിജൻ അളവ് ശരീരത്തിൽ ക്രമാതീതമായി താഴ്ന്നതിനെ തുടർന്ന് ജീവൻ നഷ്ടമാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.