കൊൽക്കത്ത: തന്നെ വധിക്കാൻ ഒരുസംഘം ആളുകൾ ശ്രമിക്കുന്നതായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അതിനായി അവർ വാടക െകാലയാളികളെ വരെ ഏർപ്പാടാക്കിയതായും കൊലയാളികൾ കാളിഗട്ടിലുള്ള തെൻറ വീട് നിരീക്ഷിച്ചതായും മമത പറഞ്ഞു. വെള്ളിയാഴ്ച ഒരു സ്വകാര്യ ബംഗാളി ചാനലിനോടാണ് മമത ബാനർജി ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ സർക്കാറിെൻറ ഭാഗമായതിനാലാണ് ഇക്കാര്യമറിഞ്ഞത്. സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് പൊലീസ് പലതവണ തന്നോട് ആവശ്യപ്പെെട്ടങ്കിലും നിരസിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
മരണത്തെ താൻ ഭയക്കുന്നില്ല, സുരക്ഷ മറക്ക് പിറകിൽ ജീവിക്കുകയാണെങ്കിൽ നിങ്ങളുമായി അകന്നുപോകുമെന്നും മമത പറഞ്ഞു. എന്നാൽ, ഗൂഢാലോചനക്കാരുടെ പേരുവിവരങ്ങൾ മമത ബാനർജി വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യം ഇതു വരെ ആരോടും സംസാരിച്ചിട്ടില്ല. തെൻറ പാർട്ടി നേതാക്കളോ കുടുംബാംഗങ്ങളോ ഇക്കാര്യം അറിഞ്ഞിട്ടില്ല. ആദ്യമായാണ് പൊതു സമൂഹത്തോട് താൻ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അവർ പറഞ്ഞു.
താൻ മരിച്ചാലും പാർട്ടിക്ക് ഒന്നും സംഭവിക്കുകയില്ലെന്നു വ്യക്തമാക്കിയ മമത, തെൻറ അഭാവത്തിൽ പാർട്ടി ചുമതല വഹിക്കേണ്ട നേതാക്കളുടെ പേരു വിവരങ്ങളുൾപ്പെടുത്തി വിൽപത്രം തയാറാക്കിയതായും വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.