മംഗളൂരു: കാലിക്കച്ചവടക്കാരൻ ഹുസൈനബ്ബയെ (61) പൊലീസ് ഒത്താശയോടെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കാളികളെന്ന് സംശയിക്കുന്ന വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകരായ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത് നേതാവ് സുരേഷ് മെൻഡൻ എന്ന സൂരി (27), ബജ്റംഗ്ദൾ നേതാവ് പ്രസാദ് കൊണ്ടാടി (32), പ്രവർത്തകരായ ദീപക് ഷെട്ടി (30), രതൻ (32), ഉമേഷ് ഷെട്ടി (28) എന്നിവരാണ് അറസ്റ്റിലായതെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിമ്പാർഗി പറഞ്ഞു.
സംഭവത്തിനുശേഷം കാണാതായ സുരേഷിെനയും കൂട്ടാളികളായ ദീപക് ഷെട്ടി, പ്രസാദ് എന്നിവരെയും ബെള്ളാരിയിൽനിന്നാണ് പിടികൂടിയത്. ഉമേഷിനേയും രതനേയും ഉഡുപ്പിയിൽനിന്നും. സംഭവവുമായി ബന്ധപ്പെട്ട് ഹരിയടുക്ക പൊലീസ് സബ് ഇൻസ്പെക്ടർ ഡി.എൻ. കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.