ഷില്ലോങ്: വിഭജനത്തിനുശേഷം ഇന്ത്യയെ ‘ഹിന്ദു രാഷ്ട്ര’മായി പ്രഖ്യാപിക്കേണ്ടതായിരു ന്നുവെന്ന മുൻ ഹൈകോടതി ജഡ്ജി എസ്.ആർ. സെന്നിെൻറ വിവാദ വിധി മേഘാലയ ഹൈകോടതി റദ്ദാക്കി. ഈ വിധി നിയമപരമായി തെറ്റാണെന്നും ഭരണഘടന തത്ത്വങ്ങൾക്ക് എതിരാണെന്നും ചീഫ് ജസ്റ്റിസ് മുഹമ്മദ് യാക്കൂബ് മിറിെൻറ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മതത്തിെൻറ അടിസ്ഥാനത്തിലാണ് വിഭജിക്കപ്പെട്ടെതങ്കിൽ, ഇന്ത്യ ഹിന്ദു രാഷ്ട്രമാകേണ്ടതായിരുന്നു എന്നാണ് ജസ്റ്റിസ് സെൻ കഴിഞ്ഞ ഡിസംബറിൽ ഒരു വിധിന്യായത്തിനിടെ പ്രസ്താവിച്ചത്. ഈ വിധി പൂർണമായും ദുർബലപ്പെടുത്തുകയാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.