അഹ്മദാബാദ്: ഗുജറാത്ത് നിയമസഭയിൽ ബി.ജെ.പി-കോൺഗ്രസ് എം.എൽ.എമാർ തമ്മിൽ കൈയാങ്കളി. തുടർന്ന് കോൺഗ്രസ് എം.എൽ.എമാരായ പ്രതാപ് ദുധാത്, അംരീഷ് ദെർ എന്നിവരെ സ്പീക്കർ രാജേന്ദ്ര ത്രിവേദി അസാധാരണ നടപടിയിലൂടെ മൂന്നു വർഷത്തേക്ക് സഭയിൽനിന്ന് സസ്പെൻഡ് ചെയ്തു. മറ്റൊരു കോൺഗ്രസ് എം.എൽ.എ ബൽദേവ്ജി തക്കോറിനെ ഒരു വർഷത്തേക്കും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ബി.ജെ.പി എം.എൽ.എ ജഗദീഷ് പഞ്ചലിനെ മൈക്കുദണ്ഡുകൊണ്ട് കോൺഗ്രസ് അംഗങ്ങൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് ബി.ജെ.പി അംഗങ്ങൾ കോൺഗ്രസിലെ അമരീഷ് ദേറിനെയും മർദിച്ചു.
ശൂന്യവേളക്കുശേഷം നടന്ന ചർച്ചയിൽ കോൺഗ്രസ് എം.എൽ.എ വിക്രം മദം ഇടപെടുന്നത് സ്പീക്കർ തടഞ്ഞതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
സഭയുടെ നടുത്തളത്തിൽ പ്രതിഷേധവുമായി ഇറങ്ങിയ രണ്ട് കോൺഗ്രസ് അംഗങ്ങളെ സ്പീക്കർ ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇവരെ സഭയിലെ സുരക്ഷ ഉദ്യോഗസ്ഥർ പുറത്താക്കി. ഇതേ തുടർന്നാണ് കൈയാങ്കളിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.