ഡൽഹി: കോവിഡ് വൈറസിനെ നേരിടാൻ ഗോമൂത്ര സൽക്കാരം നടത്തി അഖില ഭാരത് ഹിന്ദുമാഹസഭ. ശനിയാഴ്ച വൈകുന്നേരം ഡൽഹിയിലെ ഹിന്ദു മഹാസഭ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ 200ഓളം പേരാണ് പങ്കെടുത്തത്.
ചടങ്ങിനെത്തിയവർക്ക് ചാണകം, ഗോമൂത്രം, നെയ്യ്, പാൽ എന്നിവ ഉപയോഗിച്ച് തയാറാക്കിയ പഞ്ചഗവ്യവും നൽകിയതായി റിപ്പോർട്ടുണ്ട്. കൊറോണ എന്ന പേരിൽ തയാറാക്കിയ ദുർദേവതയുടെ ചിത്രത്തിൽ ഗോമൂത്രം ഒഴിക്കുന്ന ചടങ്ങും നടന്നു.
ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരജ് പരിപാടിക്ക് നേതൃത്വം നൽകി. വൈറസിനെ നശിപ്പിക്കാൻ പശു ഉൽപ്പനങ്ങൾ സാധിക്കുമെന്ന് നേരത്തെ ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
സഭയുടെ കീഴിൽ രാജ്യത്തെ മറ്റു സ്ഥലങ്ങളിലും ഗോമൂത്ര പാർട്ടികൾ നടത്താനാണ് തീരുമാനം. ഗോമൂത്രം, ചാണക വറളി തുടങ്ങിവയുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ കൊറോണ വൈറസിനെ തുരത്താമെന്ന അവബോധം സൃഷ്ടിക്കുകയാണ് സൽക്കാരത്തിെൻറ പ്രധാന ലക്ഷ്യം. ഗോമൂത്ര വിൽപ്പനക്കായി പ്രത്യേക കൗണ്ടറുകൾ തുറക്കും. ചാണകകേക്കും അഗർബത്തിയും ഇതുവഴി വിൽപ്പന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.