പെട്രോൾ വില കൂട്ടുന്നത് വികസന പ്രവർത്തനങ്ങൾക്ക് - കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡൽഹി: അടിക്കടി ഉയരുന്ന ഇന്ധന വിലയിൽ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. പെട്രോൾ വില കേന്ദ്രസർക്കാർ ഉപയോഗിക്കുന്നത് ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത മാസങ്ങളിൽ ജനങ്ങൾക്ക് പെട്രോൾ വിലയിൽ കുറച്ച് ആശ്വാസം നൽകുമെന്നും മന്ത്രി പറഞ്ഞു.

''വിഷയത്തെ കേന്ദ്ര സർക്കാർ ഗൗരവ പൂർവം പരിഗണിക്കുന്നുണ്ട്. അടുത്ത മാസങ്ങളിൽ ആശ്വാസ നടപടികൾ വരും'' -ഹർദീപ് സിങ് പുരി പറഞ്ഞു.

തുടർന്ന് പെട്രോൾ വില വർധനവിനെ മന്ത്രി ന്യായീകരിക്കുകയും ചെയ്തു. സർക്കാർ ഒരു ലിറ്റർ പെട്രോളിന് 32 രൂപയാണ് എക്സൈസ് തീരുവ വാങ്ങുന്നത്. ഇത് ക്ഷേമ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.

''സർക്കാർ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി. സൗജന്യ വാക്സിനും മറ്റു സൗകര്യങ്ങളും നൽകി. ഇതെല്ലാം പരിഗണിക്കണം. എക്സൈസ് ഡ്യൂട്ടി തീരുവയുടെ കാര്യം ഏപ്രിൽ 2010ലേതിന് സമാനമായി തുടരും'' -കേന്ദ്ര മന്ത്രി പറഞ്ഞു. 

Tags:    
News Summary - Fuel price rise: Some relief in coming months, says Hardeep Singh Puri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.