പ്രതീകാത്മക ചിത്രം
ഡൽഹി-എൻ.സി.ആർ മേഖലയിൽ ശനിയാഴ്ച സി.എൻ.ജി വില കിലോഗ്രാമിന് 1 രൂപ കൂടി വർദ്ധിപ്പിച്ചു. ആഗോളതലത്തിൽ അസംസ്‌കൃത എണ്ണവില ഉയരുന്നതിനെത്തുടർന്ന് എണ്ണക്കമ്പനികൾ നേരിടുന്ന പ്രതിസന്ധിയാണ് ഈ വർദ്ധനവിന് കാരണം. ഒരാഴ്ചക്കുള്ളിൽ ഇന്ധന വിലയിലെ രണ്ടാമത്തെ വർധനവാണിത്.
പുതുക്കിയ നിരക്കനുസരിച്ച് ഡൽഹിയിൽ ഇനി മുതൽ ഒരു കിലോഗ്രാം സി.എൻ.ജിക്ക് 80.09 രൂപയാകും. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ ഇത് 88.70 രൂപയായി ഉയരും. മെയ് 15-ന് സി.എൻ.ജി വിലയിൽ 2 രൂപ വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ മാറ്റം. ഇതോടെ ഒരാഴ്ചക്കുള്ളിൽ മാത്രം സി.എൻ.ജി വിലയിൽ ആകെ 3 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
സി.എൻ.ജി വില കൂട്ടുന്നതിന് തൊട്ടുമുമ്പ് രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിലും വൻ വർദ്ധനവ് വരുത്തിയിരുന്നു. നിലവിലുള്ള യു.എസ്-ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. ഇതേത്തുടർന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്തുന്നതിനായി, മെയ് 15-ന് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപ വീതം വർദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇതാദ്യമായാണ് ഇത്രയും വലിയൊരു വിലവർദ്ധനവ് ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.