ഇൻഡോർ: 100 രൂപ കൈക്കൂലി നൽകാത്തതിന് അധികൃതരുടെ ക്രൂരതക്ക് ഇരയായ ബാലന് സഹായ പ്രവാഹം. സംഭവം സമൂഹ മാധ്യമങ്ങളിലുടെയും മറ്റും വൈറലായതോടെ ജനപ്രതിനിധികൾ അടക്കമുള്ളവർ സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്.
മധ്യപ്രദേശിലെ ഇൻഡോറിൽഉപജീവനത്തിനായി തെരുവില്‍ കോഴിമുട്ട വില്‍ക്കാനിറങ്ങിയ 13കാരന്‍ 100 രൂപ കൈക്കൂലി നല്‍കിയില്ലെന്ന കാരണത്താൽ അധികൃതരുടെ ക്രൂരതക്ക് ഇരയായ സംഭവം കണ്ണ് നനയിക്കുന്നതായിരുന്നു. ഈമാസം 22നായിരുന്നു സംഭവം. പരാസ് റായ്കർ എന്ന ബാലൻ വില്‍പ്പനയ്ക്കായി നിരത്തിവെച്ച കോഴിമുട്ടയുടെ വണ്ടിയാണ് മുനിസിപ്പൽ അധികൃതർ തട്ടിമറിച്ചിട്ടത്. 8000 രൂപയുടെ നഷ്ടമാണ് ഇതോടെയുണ്ടായത്. സംഭവമറിഞ്ഞ് ഇതിനകം നിരവധി പേരാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.
ബാലെൻറയും സഹോദരെൻറയും വിദ്യാഭ്യാസ ചെലവ് പൂർണമായും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിങ് ഏറ്റെടുത്തിട്ടുണ്ട്. 10,000 രൂപയും അദ്ദേഹം നൽകി. പ്രധാൻ മന്ത്രി ആവാസ് യോജനയുടെ കീഴിലുള്ള ഫ്ലാറ്റാണ് ഇൻഡോറിലെ ബി.ജെ.പി എം.എൽ.എ രമേശ് മെണ്ടോല നൽകിയത്. ഒപ്പം സൈക്കിളും വസ്ത്രങ്ങളും നൽകി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുടെ ഓഫിസുകളിൽ നിന്ന് തന്നെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തതായി പരാസ് റായ്കറിെൻറ പിതാവ് പറഞ്ഞു.
കോവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണത്തിെൻറ ഭാഗമായി ഇൻഡോറിൽ റോഡിെൻറ ഇടതു-വലതു വശങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലായാണ് തെരുവു കച്ചവടക്കാര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. രാവിലെ കച്ചവടത്തിനെത്തിയ തന്നോട് അധികൃതരെത്തി ഒന്നുകില്‍ കച്ചവടം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ 100 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടതായി പരാസ് പറയുന്നു. അത് നിരസിച്ചതോടെയാണ് കോഴിമുട്ട വെച്ചിരുന്ന വണ്ടി തട്ടിമറിച്ചത്.
കോവിഡും ലോക്ഡൗണും കാരണം കച്ചവടം മോശമാണെന്നും അതിനിടയിലാണ് അധികൃതർ തെൻറ ഉപജീവനമാര്‍ഗം തകർത്തതെന്നും ബാലൻ പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധികൃതർക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. വികാസ് റാവു എന്നയാളാണ് സംഭവത്തിെൻറ ദൃശ്യങ്ങൾ പകർത്തിയത്. ബാലൻ കരയുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് എന്താണ് നടന്നതെന്ന് വ്യക്തമായതെന്നും താൻ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നും വികാസ് റാവു പറയുന്നു.
Civic officials in Indore allegedly overturned egg cart of a small boy. The officials had warned that the egg cart would be seized if he did not leave the spot @ChouhanShivraj @OfficeOfKNath @INCIndia @INCMP @GargiRawat @RajputAditi @ndtvindia @ndtv pic.twitter.com/PnuqeLrbJh
— Anurag Dwary (@Anurag_Dwary) July 23, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.