ന്യൂഡൽഹി: മാന്ദ്യം അംഗീകരിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം വാർത്ത തലക്കെട്ട് കൊയ്യാനുള്ള ആവേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്രസർക്കാറിനെതിരായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ ചേർന്ന എ.ഐ.സി.സി ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ.
വാട്സ്ആപ് ചാരപ്പണി രാജ്യത്തിനുതന്നെ നാണക്കേടാണ്. ഭരണഘടന സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുകയാണ് സർക്കാർ. ആർ.സി.ഇ.പി കരാർ ഇന്ത്യക്ക് പ്രത്യാഘാതമാണ് ഉണ്ടാക്കാൻ പോകുന്നതെന്നും സോണിയ മുന്നറിയിപ്പു നൽകി.
മോദി വിശദീകരിക്കണം –കോൺഗ്രസ്
ന്യൂഡൽഹി: കർണാടകത്തിൽ കോൺഗ്രസ്-ജെ.ഡി.യു സഖ്യസർക്കാറിനെ അട്ടിമറിക്കാൻ എം.എൽ.എമാർക്കിടയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ കുതിരക്കച്ചവടം നടത്തിയതിെൻറ വിവരങ്ങൾ വെളിച്ചത്തുവന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേക്കുറിച്ച് വിശദീകരിക്കണമെന്ന് കോൺഗ്രസ്.
പ്രതിപക്ഷ സർക്കാറുകളെ അട്ടിമറിക്കാനും എം.എൽ.എമാരെ വലവീശാനും സി.ബി.ഐ, എൻഫോഴ്സ്മെൻറ് തുടങ്ങി കേന്ദ്ര ഏജൻസികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഗുലാംനബി ആസാദ്, കെ.സി. വേണുഗോപാൽ എന്നിവർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സുപ്രീംകോടതി തങ്ങൾക്ക് അനുകൂലമായി വിധി പറയുമെന്നാണ് മുഖ്യമന്ത്രി യെദിയൂരപ്പ ഉറച്ചു പറയുന്നത്. സുപ്രീംകോടതി ഇത് ഗൗരവത്തിലെടുത്ത് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.