ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭകർക്ക് നേരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണെമ ന്ന് ഹൈേകാടതി. ഇവെര ആശുപത്രിയിലെത്തിക്കുന്നതിനും മറ്റുമായി സുരക്ഷിത യാത്ര സൗകര്യം ഒരുക്കണമെന്നും ഹൈകോടതി നിർദേശിച്ചു.
അക്രമം രൂക്ഷമായതിനെ തുടർന്ന് അർധരാത്രി ഡൽഹി ൈഹെകോടതി ഹരജി പരിഗണിക്കുകയായിരുന്നു. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും കോടതി പൊലീസിനോട് നിർദേശിച്ചു.
ഡൽഹിയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്ന് ജസ്റ്റിസ് എസ്. മുരളീധറിൻെറ വസതിയിലാണ് അർധരാത്രി അടിയന്തര വാദം കേട്ടത്. ജസ്റ്റിസ് എസ്. മുരളീധർ, അനുപ് െജ. ബംബാനി എന്നിവരടങ്ങിയ ബെഞ്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ കൂടുതൽ സേനയെ വിന്യസിക്കണമെന്നും ഡൽഹി പൊലീസിനോട് നിർദേശിച്ചു. കൂടാതെ പരിക്കേറ്റവരുടെ വിവരങ്ങളും ചികിത്സ വിവരങ്ങളും അടങ്ങിയ വിശദ റിപ്പോർട്ട് സമർപ്പിക്കാനും കോടതി അറിയിച്ചു. ഇതു സംബന്ധിച്ച വാദംകേൾക്കൽ ബുധനാഴ്ച 2.15ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.