ലഖ്നോ: പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടെ ഉത്തർപ്രദേശിലെ ഹജ്ജ് ഹൗസിെൻറ കാവി നിറം മാറ്റി. ഹജ്ജ് ഹൗസിെൻറ മതിലുകൾക്ക് വീണ്ടും വെള്ള നിറം തന്നെയാണ് അടിച്ചിരിക്കുന്നത്. നേരത്തെ ഹജ്ജ് ഹൗസിന് കാവി നിറം അടിച്ചത് വിവാദമായിരുന്നു. ഇതേ തുടർന്നാണ് യു.പി സർക്കാർ നിറം മാറ്റാൻ നിർബന്ധിതരായത്.
മുമ്പ് പച്ചയും വെള്ളയും നിറമാണ് ഹജ്ജ് ഹൗസിന് ഉണ്ടായിരുന്നത്. ഇതുമാറ്റി വ്യാഴാഴ്ച രാത്രി കെട്ടിടത്തിന് കാവി നിറം നൽകുകയായിരുന്നു. മന്ദിരങ്ങൾക്കും ബസുകൾക്കും കാവി നിറം നൽകിയതിന് പിന്നാലെയാണ് പുതിയ നീക്കവുമായി യു.പിസർക്കാർ രംഗത്തെത്തിയത്. ഹജ്ജ് ഹൗസിന് കാവിനിറം അടിച്ചതിനെ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയും അനുകൂലിച്ചിരുന്നു.
അതേ സമയം, ഹജ്ജ് ഹൗസിെൻറ നിറം മാറ്റത്തിനെതിരെ കോൺഗ്രസും സമാജ്വാദി പാർട്ടിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യു.പി സർക്കാറിെൻറ വർഗീയ അജണ്ടയുടെ ഭാഗമായാണ് നിറം മാറ്റിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.