അഖ്ലാഖ് ഘാതകർക്ക് ജോലി നൽകിയില്ലെന്ന് എൻ.ടി.പി.സി

ന്യൂഡൽഹി: വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചെന്ന് ആരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് ജോലി നൽകിയിട്ടില്ലെന്ന് പ്രമുഖ വൈദ്യുതി കമ്പനിയായ നാഷനല്‍ തെര്‍മല്‍ പവര്‍ കോർപറേഷൻ (എൻ.ടി.പി.സി). പ്രാദേശിക എം.എൽ.എയുടെ സഹായത്തോടെ 15 പ്രതികൾക്ക് സർക്കാർ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചതായി കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

പ്രതികൾക്ക് തൊഴിൽ നൽകാനുള്ള ധാരണയില്ലെന്നും തൊഴിൽ നൽകിയിട്ടില്ലെന്നും ദാദ്രിയിൽ പ്രവർത്തിക്കുന്ന കമ്പനി പുറത്തുവിട്ട വാർത്തക്കുറിപ്പിൽ പറഞ്ഞു. എന്നാൽ, കമ്പനിയുടെ പരിസരങ്ങളിലുള്ള കുടുംബങ്ങളുടെ പുരോഗതിയും സാമൂഹിക ഉത്ഥാനവും ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. എൻ.പി.ടി.സിയുടെ പദ്ധതിപ്രദേശങ്ങളിൽനിന്ന് കുടിയിറക്കപ്പെടുന്നവർക്ക് വാഗ്ദാനം ചെയ്ത ജോലിയാണ് കൊലേക്കസ് പ്രതികൾക്ക് നൽകുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജയിലില്‍ കഴിയുന്നതിനിടെ മരിച്ച മറ്റൊരു പ്രതി രവീണ്‍ സിസോദിയയുടെ കുടുംബത്തിന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് പ്രൈമറി സ്കൂളിൽ ജോലിയും സർക്കാർ നൽകുന്നുണ്ട്.  

Tags:    
News Summary - Dadri lynching accused not given jobs with us: State-run NTPC- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.