ചെന്നൈ: വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ വധുവിനെ കട്ടപ്പാരകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ യുവാവ് സമീപത്തെ മരത്തിൽ കെട്ടിത്തൂങ്ങി മരിച്ചു. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിൽ വിവാഹിതരായ തിരുവള്ളൂർ മീഞ്ചൂർ സോമഞ്ചേരി നീതിവാസൻ (24), ഭാര്യ ചെന്നൈ എണ്ണൂർ സടയങ്കുപ്പം സന്ധ്യ (20) എന്നിവരാണ് മരിച്ചത്.
രാത്രി മുറിയിൽനിന്ന് നിലവിളികേട്ട് കുടുംബാംഗങ്ങൾ ഒാടിയെത്തിയപ്പോഴാണ് സന്ധ്യ തലക്ക് പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. സമീപത്തുനിന്ന് കട്ടപ്പാരയും കണ്ടെടുത്തു.
തുടർന്നുള്ള അന്വേഷണത്തിലാണ് നീതിവാസനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് വധുവിെൻറ സഹോദരനുമായി നീതിവാസൻ വഴക്കിട്ടിരുന്നതായും കൊലപാതക കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.