മുംബൈ: ജന്മനാടെത്താൻ കാത്തിരുന്ന ഭർത്താവിെൻറയും അനന്തിരവെൻറയും യാത്ര ഒടുവിലെ യാത്രയാകുമെന്ന് ജയന്തി കരുതിയില്ല. അനന്തിരവൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസിൽ കയറും മുേമ്പ കുഴഞ്ഞുവീണും യാത്രക്കിടെ അനന്തിരവനെ ഒാർത്ത് കരഞ്ഞുകരഞ്ഞ് ഭർത്താവും മരിച്ചു. ലോക്ഡൗണിൽ കുടുങ്ങിയതു മുതൽ ജന്മനാടായ യു.പിയിലെ ബസ്തിയിൽ എത്താനുള്ള ശ്രമത്തിലായിരുന്നു കൊളാബയിലെ ചേരി നിവാസിയും ടൂറിസ്റ്റ് ഫോട്ടോഗ്രാഫറുമായ വിനോദ് കുമാർ ഉപാധ്യായയും (42) ഭാര്യ ജയന്തിയും അനന്തിരവൻ വികാസ് പാണ്ഡെയും (30). ഏറെ നേരത്തെ കാത്തിരിപ്പിെനാടുവിൽ മേയ് 11ന് ലഖ്നോവിലേക്കുള്ള പ്രത്യേക ശ്രാമിക് ട്രെയിനിൽ ഇവർക്കും ഇടം കിട്ടി.
ലോക്മാന്യ തിലക് റെയിൽവേ സ്റ്റേഷനിലേക്ക് പൊലീസ് ഏർപ്പെടുത്തിയ ബസുകളിൽ ഒന്നിൽ വിനാദ്കുമാറും ജയന്തിയും കയറി. വികാസ് മറ്റൊരു ബസിൽ കയറാനുള്ള ക്യൂവിലായിരുന്നു. ബസ് പുറപ്പെട്ടപ്പോൾ മൊബൈലിൽ പൊലീസിെൻറ വിളിവന്നു. ‘അനന്തിരവൻ തളർന്നു വീണു. കുഴപ്പമില്ല. ഡോക്ടർമാർ നോക്കുന്നുണ്ട്. ഉടനെ ആളെ ട്രെയിനിലെത്തിക്കാം’.
ട്രെയിൻ പുറപ്പെടുമ്പോഴും അനന്തിരവെൻറ വരവുണ്ടായില്ല. അപ്പോൾ വികാസിെൻറ ശരീരം െജ.ജെ ആശുപത്രിയിലെ മോർച്ചറിയിൽ ചലനമറ്റ് കിടക്കുകയായിരുന്നു. തൽക്കാലം വിവരം വിനോദ് കുമാറിനെ അറിയിക്കേണ്ടെന്ന് പൊലിസ് തീരുമാനിച്ചു.
‘അവരെങ്കിലും നാടെത്തട്ടെ’. ട്രെയിൻ പുറപ്പെട്ട ശേഷമാണ് പൊലീസ് വിനോദിനെ കാര്യമറിയിച്ചത്. കരഞ്ഞുകരഞ്ഞ് വിനോദ് തളർന്നുറങ്ങി. പുലർച്ച ശൗചാലയത്തിൽ പോകും മുമ്പ് ജയന്തി ഭർത്താവിനെ തട്ടിവിളിച്ചപ്പോൾ ചലനമില്ല. നോൺ സ്റ്റോപ്പായ െട്രയിനിൽ രക്ഷക്ക് ഡോക്ടർമാരുമില്ല. ഹൃദയാഘാതമായിരുന്നു മരണ കാരണം.
നിസ്സഹായയായ ജയന്തി ഭർത്താവിെൻറ മൃതദേഹത്തിനൊപ്പം എട്ടു മണിക്കൂറാണ് യാത്രചെയ്തത്. മരണശേഷം വിനോദിനും വികാസിനും കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ വിനോദ് കുമാർ സഞ്ചരിച്ച ബോഗിയിൽ മറ്റ് 36 യാത്രകാർക്കും കോവിഡ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.