ന്യൂഡൽഹി: കോവിഡ്-19ന് കാരണമാകുന്ന 'സാർസ് കോവ്-2' വൈറസിനെ പ്രതിരോധിക്കുന്ന പുതിയ 'ആൻറിബോഡി' ഗവേഷകർ വികസിപ്പിച്ചു. ജർമനിയിലെ ബോൺ സർവകലാശാലയിലെ സംഘമാണ് കണ്ടെത്തലിനു പിന്നിൽ. ഇതുസംബന്ധിച്ച പ്രബന്ധം സയൻസ് ജേണൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തെക്കെ അമേരിക്കയിൽ കണ്ടുവരുന്ന സസ്തനികളായ ല്ലാമ, അൽപക എന്നീ മൃഗങ്ങളിലെ ആൻറിബോഡി ഘടകങ്ങൾ (നാനോബോഡീസ്) ശരീരത്തിൽ പ്രവേശിക്കുന്ന മഹാമാരി വൈറസിനെ പ്രതിരോധിക്കുന്നതായി മനസ്സിലാക്കിയ ഗവേഷകർ ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്തുകയായിരുന്നു.
ഇൗ മൃഗങ്ങളുടെ ശരീരത്തിലേക്ക് വൈറസിെൻറ ഉപരിതല പ്രോട്ടീൻ (സ്പൈക് പ്രോട്ടീൻ -ഇതുപയോഗിച്ചാണ് അവ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത്) കുത്തിവെച്ചു. തുടർന്ന്, മൃഗങ്ങൾ അവയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിച്ചു. വൈറസ് അംശത്തെ പ്രതിരോധിക്കാൻ ഇൗ സമയം അവ സാധാരണ ആൻറിബോഡിക്കൊപ്പം മറ്റു ചില നാനോബോഡികൾ ഉൽപാദിപ്പിക്കുന്നതായി മനസ്സിലാക്കി.
ഇൗ നാേനാബോഡികൾ ശേഖരിച്ച് വിശദമായ പഠനത്തിന് വിധേയമാക്കി. ആഴ്ചകൾക്കുശേഷം, മൃഗങ്ങളുടെ രക്ത സാമ്പിളുകൾ പരിശോധിച്ച് നാനോബോഡിയുടെ ജനിതക വിവരങ്ങളും രേഖപ്പെടുത്തി. ഇൗ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് വൈറസിനെ പ്രതിരോധിക്കുന്ന മികച്ച ആൻറിബോഡി കൂടുതൽ അളവിൽ, എളുപ്പത്തിൽ ഉൽപാദിപ്പിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ഇത്തരം ആൻറിബോഡികൾ ജനിതക മാറ്റത്തിന് വിധേയമാകുന്ന തീവ്രവ്യാപനശേഷിയുള്ള വൈറസുകളെയും പ്രതിരോധിക്കും. മനുഷ്യനടക്കമുള്ള ജീവികളിൽ അണുബാധക്കെതിരായ പ്രതിരോധ സംവിധാനത്തിെൻറ പ്രധാന ആയുധമാണ് ആൻറിബോഡികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.