കൊൽക്കത്ത: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിെൻറ ഭരണകാലത്തെ ആസ്പദമാക്കി ചിത്രീകരിച്ച ബോളിവുഡ് ചി ത്രം ആകസ്ഡൻറൽ പ്രൈം മിനിസ്റ്ററിെൻറ പ്രദർശനം കൊൽക്കത്തയിൽ കോൺഗ്രസ് പ്രവർത്തകർ അലേങ്കാലപ്പെടുത്തി. ചിത്രം മൻമോഹൻസിങ്, സോണിയ ഗാന്ധി, രാഹുൽഗാന്ധി എന്നിവരെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് പ്രവർത്തകർ പ്രദർശനം തടസപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ കൊൽക്കത്തയിലെ ക്വെസ്റ്റ് മാളിലെ മൾട്ടിപ്ലക്സ് തിയേറ്ററിലേക്ക് ഇരച്ചെത്തിയ പ്രവർത്തകർ തിയേറ്റർ അടിച്ചു തകർക്കുകയും സ്ക്രീൻ വലിച്ചു കീറുകയും ചെയ്തു. സിനിമ കാണാനെത്തിയവരോട് പെെട്ടന്ന് തന്നെ തിയേറ്റർ വിട്ട് പുറത്തു പോകണമെന്ന് ഭീഷണിപ്പെടുത്തി. ചിത്രത്തിെൻറ പ്രദർശനം യാതാരു കാരണവശാലും അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഗേഷ് സിങ് വ്യക്തമാക്കി.
കോൺഗ്രസ് പ്രവർത്തകർ പ്രശ്നമുണ്ടാക്കിയെങ്കിലും പിന്നീട് പൊലീസ് സംരക്ഷണത്തോടെ പ്രദർശനം തുടർന്നു. പ്രദർശനം നിർത്തിവെക്കില്ലെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു.
ചിത്രം പ്രദർശിപ്പിച്ച സൗത്ത് കൊൽക്കത്തയിലെ ഇന്ദിര സിനിമ ഹാളിനു പുറത്തും നോർത്ത് ബംഗാൾ സിലിഗുരിയിലെ സിനിമ ഹാളിലും പ്രതിഷേധം അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.