ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ജൂണ്‍ 15നു മുമ്പ് സംഘടന തെരഞ്ഞെടുപ്പു നടത്താന്‍ തെരഞ്ഞെടുപ്പു കമീഷന്‍െറ നിര്‍ദേശം. പലവട്ടം നീട്ടി നല്‍കിയതാണെങ്കിലും ഇനി ഇക്കാര്യത്തില്‍ കാലാവധി നീട്ടിനല്‍കില്ളെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ കമീഷന്‍ അറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് അടക്കമുള്ള എല്ലാ ഭാരവാഹി തെരഞ്ഞെടുപ്പുകളും ജൂണ്‍ പകുതിയോടെ തീര്‍ക്കാനാണ് നിര്‍ദേശം. കേരളത്തില്‍ സംഘടന തെരഞ്ഞെടുപ്പ് ഏറ്റവും വേഗം നടത്താന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിവരുന്നതിനിടയിലാണ് പുതിയ സംഭവവികാസം.
2010ല്‍ പ്രധാന പദവികളിലേക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു നടത്തിയിരുന്നു. എന്നാല്‍, പൂര്‍ണമായൊരു സംഘടന തെരഞ്ഞെടുപ്പു നടന്നിട്ട് കാല്‍നൂറ്റാണ്ടായി. തെരഞ്ഞെടുപ്പു നടത്താന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയര്‍മാനായി തെരഞ്ഞെടുപ്പ് അതോറിറ്റി രൂപവത്കരിച്ചെങ്കിലും പല കാരണങ്ങളാല്‍ തെരഞ്ഞെടുപ്പു നീണ്ടുപോയി. കേരളത്തില്‍ എ-ഗ്രൂപ് സമ്മര്‍ദം ചെലുത്തിയെങ്കിലും, അഞ്ചിടത്തെ നിയമസഭ തെരഞ്ഞെടുപ്പു കഴിയാതെ പരിഗണിക്കാന്‍ പറ്റില്ളെന്നാണ് ഏറ്റവുമൊടുവില്‍ രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചത്. തെരഞ്ഞെടുപ്പിനു പകരം നോമിനേഷനാണ് ഏറെക്കാലമായി കോണ്‍ഗ്രസ് നടത്തിവരുന്നത്. 1998 മുതല്‍ സോണിയ ഗാന്ധിയാണ് കോണ്‍ഗ്രസ് അധ്യക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.