നീറ്റ് പുനഃപരീക്ഷ ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ സംഘടിപ്പിച്ച പ്രതിഷേധം
ന്യൂഡൽഹി: നാഷനൽ ടെസ്റ്റിങ് ഏജൻസിക്കും (എൻ.ടി.എ) ‘നീറ്റി’നുമെതിരെ വീണ്ടും കോൺഗ്രസ്. പരീക്ഷ നടത്തിപ്പുകാരായ എൻ.ടി.എയുടെ സത്യസന്ധതയെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങളുയരുന്നതായി കോൺഗ്രസ് പറഞ്ഞു. മെഡിക്കൽ കോഴ്സ് പ്രവേശന പരീക്ഷയായ ‘നീറ്റി’ന്റെ നടത്തിപ്പിലും സംശയങ്ങളുണ്ട്. പുതിയ പാർലമെന്റ് സമിതികളുണ്ടാക്കുമ്പോൾ അവർ ഇൗ വിഷയങ്ങൾ പരിശോധിക്കുമെന്ന് കരുതുന്നു. നീറ്റിനെക്കുറിച്ച് തമിഴ്നാട് ഉയർത്തിവരുന്ന പ്രശ്നങ്ങളും പരിശോധിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ‘എക്സി’ൽ പറഞ്ഞു.
‘നീറ്റ്’ വിഷയത്തിൽ സുപ്രീംകോടതി നിയമിക്കുന്ന സമിതി അന്വേഷണം നടത്തണമെന്ന് മുൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപിൽ സിബൽ പറഞ്ഞു. അടുത്ത വർഷങ്ങളിൽ എങ്ങനെ പരീക്ഷ നടത്തണമെന്നതു സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുമായി കൂടിയാലോചന വേണം. പ്രശ്നത്തിൽ പ്രധാനമന്ത്രി മോദിയുടെ മൗനം ശരിയായ നിലപാടല്ലെന്നും സിബൽ വാർത്ത ഏജൻസിയോട് പറഞ്ഞു.
നിലവിൽ നീറ്റിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അതിന്റെ അടിസ്ഥാനപരമായ അസമത്വത്തെ ഉയർത്തിക്കാട്ടുന്നു. സാമൂഹിക നീതിക്കെതിരായതും പാവപ്പെട്ട വിദ്യാർഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതുമായ നീറ്റ് പരീക്ഷ സമ്പ്രദായത്തെ സംരക്ഷിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം. വർഷങ്ങളായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അടിച്ചമർത്തപ്പെട്ട സമൂഹത്തിലെ വിദ്യാർഥികളുടെ അവസരങ്ങളെ നീറ്റ് തടയുകയാണ്.
ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലൂടെ നീറ്റ് പരീക്ഷയിലെ അഴിമതിയും ക്രമക്കേടുകളുമാണ് പുറത്തായതെന്നും ഡി.എം.കെ തുടക്കം മുതലേ നീറ്റിനെതിരാണെന്നും സ്റ്റാലിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.