കുന്ദർ
മംഗളൂരു: വ്യാഴാഴ്ച ഉച്ചക്ക് അഹ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസമേഖലയിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരിൽ മംഗളൂരു സ്വദേശിയും മുംബൈ നിവാസിയുമായ ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദറും ഉൾപ്പെടുന്നു.
പാരീസ് എയർ ഇൻകോർപറേറ്റഡിൽ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ ക്ലൈവ് കുന്ദർ ഏകദേശം 1100 മണിക്കൂർ പറക്കൽ പരിചയം നേടിയ പൈലറ്റായിരുന്നു. 8,200 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള ലൈൻ ട്രെയിനിങ് ക്യാപ്റ്റനായ ക്യാപ്റ്റൻ സുമീത് സബർവാളിനെ കുന്ദർ സഹായിക്കുകയായിരുന്നു. വിമാനം തകരാറിലാവുകയും തകർന്നുവീഴുകയും ചെയ്യുമ്പോൾ ഇരുവരും കോക്ക്പിറ്റിലായിരുന്നു.
ഡ്യൂട്ടിയിലുള്ള സീനിയർ ക്യാബിൻ ക്രൂവിൽ ശ്രദ്ധ ധവാനും അപർണ മഹാദിക്കും ഉൾപ്പെടുന്നു. സൈനീത ചക്രവർത്തി, നഗന്തോയ് കോങ്ബ്രൈലത്പം ശർമ, ദീപക് പഥക്, മൈഥിലി പാട്ടീൽ, ഇർഫാൻ ഷെയ്ഖ്, ലാംനുന്തേം സിങ്സൺ, റോഷ്നി സോങ്ഖാരെ രാജേന്ദ്ര, മനീഷ ഥാപ്പ എന്നിവരെ തിരിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.