അഗർത്തല: പെൺകുട്ടികൾക്ക് ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം, എല്ലാ കുടുംബത്തിനും തൊഴിലവസരം, എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഒരു കോളജ്, മുഴുവൻ ബി.പി.എൽ കുടുംബങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ്, വീടില്ലാത്തവർക്ക് വീട്, എല്ലാവർക്കും കുടിവെള്ളം തുടങ്ങിയ വാഗ്ദാനങ്ങളുമായി ത്രിപുരയിൽ ബി.ജെ.പി പ്രകടനപത്രിക. ഡിജിറ്റൽ ഇന്ത്യ സംരംഭത്തിെൻറ ഭാഗമായി യുവാക്കൾക്ക് സ്മാർട്ട് ഫോൺ സൗജന്യമായി നൽകുമെന്നും വാഗ്ദാനമുണ്ട്.
സംസ്ഥാന സർക്കാർ ജീവനക്കാർക്കായി ഏഴാമത് കേന്ദ്ര ശമ്പള കമീഷൻ ശിപാർശ നടപ്പാക്കും. സർക്കാർ മേഖലയിലെ മുഴുവൻ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തും. സാമൂഹിക സുരക്ഷ പെൻഷൻ കുറഞ്ഞത് 2,000 രൂപയും കുറഞ്ഞ വേതനം 340 രൂപയുമാക്കും.
സർക്കാർ സർവിസിലെ 50,000ഒാളം ഒഴിവുകൾ നികത്തും. റോസ് വാലി അഴിമതിയിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. സംസ്ഥാനത്ത് നിക്ഷേപ സാഹചര്യങ്ങൾ വർധിപ്പിക്കാൻ വിവിധ മേഖലകളിൽ വികസന പ്രവർത്തനങ്ങൾ നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന അജണ്ടയാണ് പ്രകടന പത്രികയിലൂടെ പ്രകടമാകുന്നെതന്ന് പ്രകാശനച്ചടങ്ങിൽ കേന്ദ്ര ധനമന്ത്രി അരുൺ െജയ്റ്റ്ലി പറഞ്ഞു.
ത്രിപുരയിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്നും അതോടെ 20 സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരണമാകുമെന്നും പാർട്ടി അധ്യക്ഷൻ അമിത് ഷാ വാർത്തസേമ്മളനത്തിൽ അവകാശപ്പെട്ടു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.