മുംബൈ: ശിവസേനയുടെ ഹിന്ദുത്വത്തെ വീണ്ടും ചോദ്യം ചെയ്ത് ബി.ജെ.പി. പുതുവർഷ കലണ്ടറുമായി ബന്ധപ്പെട്ടാണ് ഇക്കുറി ബി.ജെ.പി ശിവസേനക്കെതിരെ രംഗത്തെത്തിയത്. ശിവസേന ഉറുദു കലണ്ടർ പുറത്തിറക്കിയതുമായി ബന്ധപ്പെട്ടാണ് വിമർശനം.
യുവേസനയുടെ വാഡ്ല ബ്രാഞ്ചാണ് ഉറുദു കലണ്ടർ പ്രസിദ്ധീകരിച്ചത്. ബാലേസാഹേബ് താക്കറെയെ കലണ്ടറിൽ ജനാബ് ബാലേസാഹബ് താക്കറെയെന്നാണ് പരാമർശിക്കുന്നത്. ഔറംഗബാദിനെ സാംബാജി നഗർ എന്ന് പുനർ നാമകരണം ചെയ്യുന്നതിൽ ശിവസേന പരാജയപ്പെട്ടുവെന്ന് ബി.ജെ.പി എം.എൽ.എ അതുൽ ഭക്തഹാൽകർ പറഞ്ഞു.
ബാലേസാഹബ് താക്കറെയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അത്. ഉറുദു കലണ്ടർ പുറത്തിറക്കിയത് വോട്ടിന് വേണ്ടിയാണ്. മുസ്ലിം ആഘോഷങ്ങളെ വളരെ പ്രാധാന്യത്തോടെ നൽകിയപ്പോൾ ഛത്രപതി ശിവജി മഹാരാജ് ജയന്തിയെ ശിവജി ജയന്തിയെന്ന് മാത്രമാണ് പരാമർശിക്കുന്നതെന്നും ഇത് പ്രതിഷേധാർഹമാണെന്നും ബി.ജെ.പി എം.എൽ.എ പറഞ്ഞു.
പാർട്ടിയുടെ ഔദ്യോഗിക കലണ്ടറല്ല ഇതെന്ന് ശിവസേന ശാഖ പ്രമുഖ് സുരേഷ് കാല പറഞ്ഞു. അതേസമയം, വർഷങ്ങളായി കലണ്ടർ പ്രസിദ്ധീകരിക്കുന്നണ്ടെന്നും ബി.ജെ.പിക്ക് പച്ചനിറം കണ്ടാൽ പ്രശ്നമാണെങ്കിൽ ആദ്യം പാർട്ടി പതാകയിൽ നിന്ന് അത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.