ബംഗളൂരു: രണ്ട് എം.എൽ.എമാരുടെ പിന്തുണ നഷ്ടമായതോടെ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കർണാടകയിലെ സഖ്യസർക്കാറിനെ കരകയറ്റാനുള്ള നെട്ടോട്ടത്തിലാണ് കോൺഗ്ര സ്-ജെ.ഡി.എസ് നേതാക്കൾ. ബി.ജെ.പിയുടെ നീക്കത്തെ പ്രതിരോധിക്കാൻ ‘ഒാപറേഷൻ ജെ.ഡി.എസ്-കേ ാൺഗ്രസ്’ നടപ്പാക്കുന്നുണ്ട്.
അഞ്ച് ബി.ജെ.പി എം.എൽ.എമാർ ജെ.ഡി.എസിലേക്ക് വരാൻ തയാറ ായിട്ടുണ്ടെന്നാണ് വിവരം. ആറു ബി.ജെ.പി എം.എൽ.എമാരുമായി കോൺഗ്രസും ചർച്ച നടത്തുന്നുണ ്ട്. മന്ത്രി ഡി.കെ. ശിവകുമാർ മുംബൈ യാത്ര റദ്ദാക്കി. മുംബൈയിലുള്ള അതൃപ്തരായ കോൺഗ്രസ് എം. എൽ.എമാരുമായി ചർച്ച നടത്തി അവരെ തിരിച്ചെത്തിക്കാൻ ആഭ്യന്തരമന്ത്രി എം.ബി. പാട്ടീൽ, മ ന്ത്രി സമീർ അഹമ്മദ് ഖാൻ എന്നിവർ ചൊവ്വാഴ്ച രാത്രി മുംബൈയിലേക്ക് തിരിച്ചു.
രാവിലെ മുംബൈയിൽ ബി.ജെ.പിക്കൊപ്പമുണ്ടെന്ന് കരുതിയ കോൺഗ്രസ് വിജയപുര എം.എൽ.എ ആനന്ദ് സിങ്ങിനൊപ്പം ഡി.കെ. ശിവകുമാർ മാധ്യമങ്ങളെ കണ്ടിരുന്നു. ബി.ജെ.പി നേതാക്കൾ ബന്ധപ്പെട്ടിട്ടില്ലെന്നും കോൺഗ്രസിനൊപ്പം നിൽക്കുമെന്നും ആനന്ദ് സിങ് പ്രതികരിച്ചു. നേരേത്ത ബി.ജെ.പിയിലായിരുന്ന ആനന്ദ് സിങ് 2018ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് കോൺഗ്രസിലെത്തിയത്. അതേസമയം, സംക്രാന്തി ആഘോഷം പോലും മാറ്റിവെച്ച് ബി.ജെ.പി എം.എൽ.എമാർ ഹരിയാനയിലെ ഹോട്ടലിൽ തുടരുകയാണ്.
രണ്ടുദിവസം കൂടി ഇവർ അവിടെ തുടർന്നേക്കും. 101എം.എൽ.എമാർ യെദിയൂരപ്പക്കൊപ്പം ഹോട്ടലിലുണ്ടെന്നാണ് വിവരം. എം.എൽ.എമാർക്ക് ഫോൺ ഉപയോഗിക്കാൻ വിലക്കുണ്ട്. ഹോട്ടലിന് പുറത്തുപോകാനും അനുവദിക്കുന്നില്ല. കുടുംബാംഗങ്ങളുമായി ഫോണിലൂടെ ബന്ധപ്പെടാൻ മാത്രമാണ് അനുമതി. സന്ദർശകരെയും അനുവദിക്കുന്നില്ല. ഹരിയാന പൊലീസാണ് സുരക്ഷ ഒരുക്കുന്നത്.
നോമിനേറ്റഡ് അംഗം ഉൾപ്പെടെ 225 പേരടങ്ങുന്ന മന്ത്രിസഭയിൽ കേവല ഭൂരിപക്ഷത്തിനായി 113 സീറ്റുകളാണ് വേണ്ടത്. കെ.പി.ജെ.പിയുടെ ആർ. ശങ്കറും സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷും പിന്തുണ പിൻവലിച്ചതോടെ 118 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. ഇതിൽ ബി.എസ്.പിയുടെ ഒരു എം.എൽ.എയുമുണ്ട്.
കോൺഗ്രസ് എം.എൽ.എമാരായ രമേശ് ജാർക്കിഹോളി, നാഗേന്ദ്ര, ഉമേഷ് ജാദവ്, അമേര ഗൗഡ എൽ. പാട്ടീൽ എന്നീ നാലുപേർ കൂടി പിന്തുണ പിൻവലിച്ചാൽ അംഗസംഖ്യ 114 ആകും. ഇവരോടൊപ്പം ജെ.ഡി.എസിെൻറയും കോൺഗ്രസിെൻറയും മറ്റു പത്തിലധികം എം.എൽ.എമാരെ കൂടി സ്വാധീനിച്ച് സഖ്യസർക്കാറിൽനിന്ന് രാജിവെപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
നിലവിൽ 104 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. രണ്ടു സ്വതന്ത്ര എം.എൽ.എമാർ കൂടി പിന്തുണക്കുന്നതോടെ ബി.ജെ.പിയുടെ അംഗബലം 106 ആയി ഉയരും. എം.എൽ.എമാരെ രാജിവെപ്പിച്ച് സഭയുടെ അംഗബലം കുറച്ച് 106 എം.എൽ.എമാരുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലേറാനാണ് ബി.ജെ.പി ശ്രമം.
രാജിവെക്കുന്നതിനാൽ എം.എൽ.എമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. ഇവരെ പിന്നീട് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിപ്പിക്കും.13 പേരെയെങ്കിലും രാജിവെപ്പിക്കാൻ കഴിഞ്ഞാൽ ബി.ജെ.പി.ക്ക് സർക്കാരുണ്ടാക്കാൻ വഴിതെളിയും. ഈ നീക്കം വിജയിക്കുമോ എന്നാണ് ഇനി കാണേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.