ലഖ്നോ: യു.പിയിൽ വികസന പദ്ധതികൾ ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത യോഗത്തിൽ ബി.ജെ.പി എം.പിയും എം.എൽ.എയും തമ്മിൽ അടിപിടി. ശരത് ത്രിപാഠി എം.പിയും രാകേഷ് സിങ് ബാേഘൽ എം.എൽ.എയും തമ്മിലാണ് അടിപിടി നടന്നത്. പ്രാദേശികമ ായി നിർമിച്ച റോഡിെൻറ ശിലാഫലകത്തിൽ തെൻറ പേര് വെക്കാതിരുന്നത് ശരത് ത്രിപാഠി എം.പി ചോദ്യം ചെയ് തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്.
എം.പിയുടെ പേര് വെക്കാതിരുന്നത് തെൻറ തീരുമാന പ്രകാരമാണെന്ന് രാകേഷ് സിങ് ബാേഘൽ എം.എൽഎ പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ആരംഭിച്ചു. ഇത് കൂടുതൽ വഷളാവുകയും പരസ്പരം തെറിവിളിയിലേക്ക് നീങ്ങുകയും ചെയ്തു. തുടർന്ന് എം.പി തെൻറ ഷൂ അഴിച്ചെടുത്ത് എം.എൽ.എയെ മർദ്ദിക്കുകയായിരുന്നു. എം.എൽ.എയുടെ തലക്കും മുഖത്തുമായായിരുന്നു മർദനം. എം.എൽ.എ എം.പിയെ തിരിച്ചും മർദിച്ചു.
തുടർന്ന് പൊലീസും മറ്റ് പ്രവർത്തകരും ഇടപെട്ട് ഇരുവരെയും പിടിച്ച് മാറ്റുകയായിരുന്നു. പൊലീസും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരുമടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ജനപ്രതിനിധികളുടെ തമ്മിൽത്തല്ല്. സാൻറ് കബീർ നഗറിൽ വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.